ഒഴിഞ്ഞവീട്ടില്‍ ആയുധങ്ങളുമായി കയറിയ അക്രമിയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; തീവ്രവാദിയെന്ന് സംശയം
ഒഴിഞ്ഞവീട്ടില്‍ ആയുധങ്ങളുമായി കയറിയ അക്രമിയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഇയാള്‍ തീവ്രവാദിയെന്നു സംശയിക്കുന്നതായി ഉത്തര്‍പ്രദേശ് പൊലിസ് അറിയിച്ചു.
ലക്‌നൗ: ഒഴിഞ്ഞവീട്ടില്‍ ആയുധങ്ങളുമായി കയറിയ അക്രമിയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഇയാള്‍ തീവ്രവാദിയെന്നു സംശയിക്കുന്നതായി ഉത്തര്‍പ്രദേശ് പൊലിസ് അറിയിച്ചു.
ഉമേഖലയിലെ ഒരു വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഭീകരനെ കീഴടക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മധ്യപ്രദേശിലെ ഉജ്ജയിനിലുണ്ടായ ട്രെയിനപകടവുമായി ബന്ധമുള്ളയാളാണിതെന്നാണ് വിവരം. പൊലീസും ഭീകരനും തമ്മിൽ ഏറ്റുമുട്ടൽ നടത്തുന്ന കാര്യം പൊലീസ് മേധാവി ജാവീദ് അഹമ്മദ് സ്ഥിരീകരിച്ചു.
ഇയാള്‍ കീഴടങ്ങാന്‍ വിസമ്മതിച്ചിട്ടുണ്ട്. പൊലിസ് നടപടികള്‍ പുരോഗമിക്കുകയാണെന്നു എഡിജിപി അറിയിച്ചു. ഒരാളാണോ അതോ ഒന്നലധികം ആളുകളുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും തീവ്രവാദ വിരുദ്ധ കമാന്‍ഡോകളും പ്രദേശം വളഞ്ഞിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം നാളെ നടക്കാനിരിക്കെയാണ് ഭീകരാക്രമണമുണ്ടായത് ആശങ്കയുളവാക്കുന്നതാണ്.