ഇടുക്കി: ഹൈറേഞ്ചില്‍ കനത്ത മഴ മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം നൽകി ജില്ലാ ഭരണകൂടം. അപകട സാധ്യതയുള്ള കുമളി- മൂന്നാര്‍ പാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഉടുമ്പന്‍ചോല- ചേരിയാര്‍ പാതയില്‍ ഒരാഴ്ചത്തേയ്ക്കാണ് രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി ആറ് മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് നിരോധനം. മറ്റ് റോഡുകളിലൂടെ ഗതാഗതം തിരിച്ച് വിടും.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കഴിഞ്ഞ രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ ഇടുക്കി ശാന്തന്‍പാറയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മണ്ണിടിച്ചിലില്‍ ഒരാള്‍ മരണപ്പെടുകയും ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകരുകയും ഏക്കറ് കണക്കിന് കൃഷി ഭൂമി നശിയ്ക്കുകയും ചെയ്തിരുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ പേത്തൊട്ടി ദളം മേഖലയില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ 25 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിയ്ക്കും. തടസപെട്ട റോഡ് ഗതാഗതം പുനസ്ഥാപിയ്ക്കുന്നതിനുള്ള നടപടികളും പുരോഗമിയ്ക്കുകയാണ്.


Also Read: Idukki Landslide : ഇടുക്കി ശാന്തൻപാറിൽ വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം; ഒരാൾ മരിച്ചു


 


അതിനിടെ ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലകളില്‍ ഇടുക്കി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് ഐഎഎസ് സന്ദര്‍ശനം നടത്തി. പേത്തൊട്ടി, കള്ളിപ്പാറ ഉരുള്‍പൊട്ടലുകളിലായി ഏക്കറ് കണക്കിന് കൃഷി ഭൂമി നശിച്ചു. കൃഷി നാശം രണ്ട് ദിവസത്തിനുള്ളില്‍ വിലയിരുത്തുമെന്ന് കലക്ടർ വ്യക്തമാക്കി. ഏലം സ്റ്റോറുകള്‍ ഉള്‍പ്പടെ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. സ്റ്റോറുകളില്‍ സൂക്ഷിച്ചിരുന്ന ഏലക്കാ ഉള്‍പ്പെടെയാണ് നഷ്ടമായത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.