തിരുവനന്തപുരം: ഒരേ ജില്ലയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ പത്ത് കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പരവൂർ വെടിക്കെട്ടപകടത്തിൽ പൊലീസിനെ പരസ്യമായി വിമർശിച്ച കലക്ടർ ഷൈനമോളെ കൊല്ലത്ത് നിന്നും മലപ്പുറത്തേക്ക് മാറ്റിയതുൾപ്പെടെ 10 ജില്ലാകലക്ടർമാരെയാണ് സ്ഥലം മാറ്റിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്. 


തിരുവനന്തപുരം എസ്. വെങ്കടേശപതി, കൊല്ലം ടി.മിത്ര, പത്തനംതിട്ട ആര്‍. ഗിരിജ,ആലപ്പുഴ വീണാ മാധവന്‍, കോട്ടയം സി. എ. ലത, ഇടുക്കി ജി.ആര്‍. ഗോകുൽ, എറണാകുളം കെ. മുഹമ്മദ് വൈ. സഫീറുള്ള, തൃശ്ശൂര്‍ എ. കൗശിഗന്‍, വയനാട് ബി. എസ്. തിരുമേനി, കണ്ണൂര്‍ -മിര്‍മുഹമ്മദ് അലി, കാസര്‍ഗോഡ് ജീവന്‍ ബാബു എന്നിവരാണ് പുതുതായി നിയമനം ലഭിച്ച കളക്ടര്‍മാര്‍.