കോട്ടയം : തനിക്കെതിരെയുള്ള സൈബർ ആക്രമണെ താനോ മരിച്ചു പോയ തന്റെ പിതാവോ ക്ഷമിച്ചാലും പുതുപ്പള്ളി ക്ഷമിക്കില്ലയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. താൻ പരാതി നൽകിയത് വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായിട്ടല്ല ആശയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അച്ചു ഉമ്മൻ പറഞ്ഞു. താൻ പരാതി നൽകിയ മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ മാപ്പ് പറഞ്ഞെങ്കിലും അയാളുടെ പേരിലുള്ള മറ്റൊരു  അക്കൗണ്ടിൽ തനിക്കെതിരെ അധിക്ഷേപ പോസ്റ്റുകൾ ഇപ്പോഴുമുണ്ടെന്ന് അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ പൂജപ്പുര പോലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മന്റെ മൊഴിയെടുത്തു. മൂന്ന് മണിക്കൂർ നേരം നീണ്ട് നിന്നും അച്ചു ഉമ്മന്റെ മൊഴിയെടുക്കൽ. സംഭവത്തിൽ പോലീസിന് പുറമെ വനിത കമ്മീഷനിലും ഉമ്മൻ ചാണ്ടിയുടെ മകൾ പരാതി നൽകിയിരുന്നു.


ALSO READ : Cyber Attack : അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം; വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും പരാതി നൽകി


നേരത്തെ, ഉറവിടം വ്യക്തമല്ലാത്ത പ്രൊഫൈലിൽ നിന്നാണ് കുപ്രചാരണം ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ പിന്നീട് സിപിഎമ്മിന്റെ സൈബർ പോരാളികൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാന്റിലുകൾ മുഖേന വ്യക്തിഹത്യ തുടർന്നു. ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സൈബർ പോരാളികൾക്കെതിരെ അച്ചു ഉമ്മൻ നിയമനടപടി സ്വീകരിക്കുന്നത്.


സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്ന സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ  തെളിവ് സഹിതം പരാതി നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.