ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മണിയൻപിള്ള രാജു. മിനു മുനീർ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു നടൻ. അവസരം കിട്ടാത്തവര്‍ ആരോപണവുമായി വരുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി. തെറ്റുക്കാരനാണെങ്കില്‍ തന്നെ ശിക്ഷിക്കണമെന്നും കള്ള പരാതികളുമായി വരുന്നവരെക്കുറിച്ച് അന്വേഷിക്കണമെന്നും നടൻ കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

മണിയൻപിള്ള രാജു ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് നടി മിനു മുനീർ ആരോപണം ഉന്നയിച്ചത്. ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള രാജു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെ ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്. 


Read Also: ആലപ്പുഴയിലെ നവവധുവിൻ്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ശാരീരകവും മാനസികവുമായ പീഡനമുണ്ടായെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും നടി പറഞ്ഞു. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്നും എതിര്‍ത്തതോടെ അവസരം കുറഞ്ഞെന്നും മിനു ആരോപിച്ചു.


ആദ്യത്തെ ദുരനുഭവം 2008ലാണെന്നും ജയസൂര്യയുടെ ഭാഗത്ത് നിന്നാണ് മോശം അനുഭവമുണ്ടായതെന്നും നടി വെളിപ്പെടുത്തി. റസ്റ്റ് റൂമില്‍ പോയിട്ട് വന്നപ്പോള്‍ ജയസൂര്യ പുറകില്‍ നിന്നു കെട്ടിപ്പിടിച്ച് ചുംബിച്ചുവെന്നും ഫ്‌ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും പറഞ്ഞു. 
 
അമ്മയില്‍ അംഗത്വമെടുക്കാന്‍ വഴങ്ങിക്കൊടുക്കാന്‍ ഇടവേളബാബു ആവശ്യപ്പെട്ടതായും സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും ഉപദ്രവം അസഹനീയമയതോടെയാണ് മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറിയതെന്നും നടി പറഞ്ഞു.


സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് എല്ലാം തുറന്ന് പറയുന്നതെന്നും നടി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.