Kochi : ഐഷ സുൽത്താനയ്ക്ക് (Aisha Sultana) എതിരെയുള്ള രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി മുന്കൂര് ജാമ്യം അനുവദിച്ച് കൊണ്ടുളള ഉത്തരവിൽ പറഞ്ഞു. ബയോവെപ്പൺ എന്ന പദം മാത്രമല്ല പറഞ്ഞ മുഴുവൻ കാര്യങ്ങളും കണക്കിലെടുക്കുമ്പോൾ അത് രാജ്യദ്രോഹത്തിനോ ഭിന്നിപ്പിനോ വഴിവെക്കുന്നില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

താൻ ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശം ദുർവ്യാഖ്യാനം ചെയ്താണ് കേസ് എടുത്തതെന്ന് ഐഷ സുൽത്താന കോടതിയിൽ വ്യക്തമാക്കിയിരുന്നു. ശബ്ദമുയർത്തുന്ന ആളുകളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെയാണ് തന്റെ പോരാട്ടമെന്ന് ഐഷ സുൽത്താന പ്രതികരിച്ചു. ഞാൻ ഇറങ്ങിയത് എന്റെ നാടിനായാണ്. മുന്നോട്ട് തന്നെ പോകാനാണ് എന്റെ തീരുമാനമെന്നും ഐഷ സുൽത്താന വ്യക്തമാക്കി.


ALSO READ: Aisha Sulthana: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം


ചാനൽ ചർച്ചയ്ക്കിടെ നടത്തിയ രാജ്യ ദ്രോഹപരമായ  പരാമർശത്തിനാണ് കേസ്. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്.  കേന്ദ്രസർക്കാർ കോവിഡ് (Covid 19) രോഗബാധയെ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ജൈവായുധമായി ഉപയോഗിക്കുന്നുവെന്ന് മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയിലാണ് ഐഷ വിവാദ പരാമർശം നടത്തിയത്.


ALSO READ: Aisha Sulthana Sedition Case : രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും


ചൈന കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽ ഖോട പ​േട്ടലെന്ന ബയോവെപ്പൺ ഉപയോഗിച്ചുവെന്നാണ് ഐഷ പറഞ്ഞത്. ഇതിനെ തുടർന്ന് ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് ഐഷയ്ക്ക് എതിരെ കേസെടുത്തത്.


ALSO READ: Lakshadweep Sedition Case : രാജ്യദ്രോഹക്കുറ്റത്തിന് ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും


താൻ രാജ്യത്തിനെയോ സർക്കാരിനെയോ ലക്‌ഷ്യം വെച്ചല്ല അങ്ങനെയൊരു പരാമർശം നടത്തിയതെന്നും പ്രഫൂൽ പട്ടേലിനെ ഉദ്ദേശിച്ച് മാത്രമാണ് പറഞ്ഞതെന്നും ഐഷ സുൽത്താന വിശദീകരണം നൽകിയിരുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ഐഷ വിശദീകരണം നൽകിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.