കോട്ടയം:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം ഉയര്‍ന്നിരിക്കുന്നു.ബലാത്സംഗ കേസിലെ 14-ാം സാക്ഷിയായ മറ്റൊരു കന്യാസ്ത്രീയാണ് ആരോപണവുമായി രംഗത്ത് വന്നത്.മഠത്തില്‍വെച്ച് ബിഷപ്പ് കടന്നുപിടിക്കാന്‍ ശ്രമിച്ചു. വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തിയെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്രാങ്കോ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും മൊഴിയിലുണ്ട്.ബിഹാറില്‍ ജോലി ചെയ്യുകയായിരുന്ന കന്യാസ്ത്രീ കേരളത്തിലെ ഒരു മഠത്തിലെത്തിയപ്പോഴായിരുന്നു ഫ്രാങ്കോ അപമര്യാദയായി പെരുമാറിയത് എന്നാണ് മൊഴിയിലുള്ളത്.നിലവിലുള്ള ബലാത്സംഗ കേസിലെ കുറ്റപത്രത്തില്‍ കന്യാസ്ത്രീയുടെ ഈ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.


എന്നാല്‍ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ച് പരാതി നല്‍കിയിട്ടില്ല.ഇക്കാര്യം കൊണ്ട് തന്നെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നില്ല.കന്യാസ്ത്രീ പരാതി നല്‍കാന്‍ തയ്യാറാകാത്തത് ഫ്രാങ്കോയെ ഭയക്കുന്നത് കൊണ്ടാണെന്നാണ് വിവരം.അതേസമയം ലൈംഗിക ആരോപണങ്ങള്‍ മൊഴിയായി നല്‍കിയിട്ടും സ്വമേധയാ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ഈ സാഹചര്യത്തില്‍ വിഷയം കൂടുതല്‍ ഗുരുതരമാകുന്നതിന് മുന്പായി പോലീസ് കേസെടുക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.അങ്ങനെ കടുത്ത നടപടികളിലേക്ക് പോലീസ് കടക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് സാധ്യതയുണ്ട്.