തിരുവനന്തപുരം: ബാലരാമപുരം മതപഠനശാലയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പോലീസാണ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈഗിംക പീഡനത്തിന് ഇരയായതായി കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെ ഹാഷിമിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കവേയാണ് പോലീസിന് പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട് ലഭിച്ചത്. മെയ് പതിമൂന്നിനാണ് പെണ്‍കുട്ടിയെ മതപഠനശാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി മരിക്കുന്നതിന് ആറുമാസം മുമ്പെങ്കിലും പീ‍ഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.


ALSO READ: Asmiya Death: മതപഠന ശാലയിൽ 17 കാരിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ


ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മതപഠനശാലയിൽ എത്തുതിന് മുമ്പ് പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് പോലീസിന്റെ നി​ഗമനം. ബാലരാമപുരം പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെയാണ് ആൺ സുഹൃത്തിനെതിരെ കേസെടുത്തത്. പിന്നീട് കേസ് പൂന്തുറ പോലീസിന് കൈമാറുകയും ചെയ്തു.


ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തിയതോടെ കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി മാനസിക പീഡനത്തിനും ഇരയായെന്നും പോലീസ് പറയുന്നു. പോക്സോ കേസിന് പിന്നാലെ  ആത്മഹത്യപ്രേരണ കുറ്റത്തിനെടുത്ത കേസിലും ഉടനെ വ്യക്തതയുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.