Asmiya Death: മതപഠന ശാലയിൽ 17 കാരിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Asmiya Death Case: കുട്ടി തൂങ്ങിമരിച്ചതാണെന്നാണ് സ്ഥാപനത്തിലെ അധികൃതർ മാതാവിനോട് പറഞ്ഞത്.  കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോക്കാരനും ചേർന്ന് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Written by - Zee Malayalam News Desk | Last Updated : May 15, 2023, 09:03 AM IST
  • ബാലരാമപുരത്തെ മതപഠന ശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയില്‍
  • സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്
  • ബീമാപള്ളി സ്വദേശിയായ അസ്മിയ മോളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
Asmiya Death: മതപഠന ശാലയിൽ 17 കാരിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന ശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ബീമാപള്ളി സ്വദേശിയായ അസ്മിയ മോളെയാണ് കാണാനെത്തിയ മാതാവ് മരിച്ച നിലയിൽ കണ്ടെത്തിയത്.  പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടത്.

Also Read:  ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു; അക്രമി പിടിയിൽ

സംഭവം നടന്നത് ബാലരാമപുരത്തെ അല്‍ അമല്‍ മത പഠനശാലയിലാണ്. ബാലരാമപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അസ്മിയയുടെ മാതാവിനെ വിളിച്ച് പഠന ശാലയിൽ എത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ എത്തിയ അമ്മയോട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം സ്ഥാപനത്തിലെ അധികൃതര്‍ അറിയിക്കുകയായിരുന്നു.

Also Read: Surya Gochar 2023: ഒരു വർഷത്തിന് ശേഷം സൂര്യൻ ഇടവത്തിൽ; ഈ രാശിക്കാർ സൂക്ഷിക്കുക!

ആദ്യം കുട്ടിയെ കാണാൻ മതൈവനെ അനുവദിച്ചില്ലയെന്നും ശേഷം അധികൃതരെ വിളിച്ചു സംസാരിച്ചപ്പോഴാണ് കുട്ടിയെ കാണാൻ അനിവദിച്ചതെന്നും അപ്പോൾ കുട്ടി വീണു കിടക്കുന്ന നിലയിലായിരുന്നു എന്നും ബന്ധുക്കളെ മാതാവ് അറിയിച്ചതിനെ തുടർന്നാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.  അസ്മിയ ഒരു വര്‍ഷത്തിലേറെയായി ഈ മത പഠന ശാലയില്‍ പഠിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് അസുഖമാണെന്ന് പറഞ്ഞതനുസരിച്ചാണ് കുട്ടിയെ കാണാൻ മാതാവ് ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ ശനിയാഴ്ച എത്തിയത്. കുട്ടി തൂങ്ങിമരിച്ചതാണെന്നാണ് സ്ഥാപനത്തിലെ അധികൃതർ മാതാവിനോട് പറഞ്ഞത്.  കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോക്കാരനും ചേർന്ന് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ഈ നിലയിൽ കണ്ടിട്ടും ആരും ആശുപതിയിൽ കൊണ്ടുപോയില്ലെന്നും മാത്രമല്ല ഇവരോടൊപ്പം ആരും ചെന്നില്ലയെന്നതും സംശയത്തിന്റെ ആക്കം കൂട്ടുന്നു.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

കോഴിക്കോട് എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ

കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിലായി. ഷംസുദീൻ, സാബു എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നും 19.60 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.  പിടികൂടിയ ഈ മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് വിൽപ്പനക്കായി കൊണ്ടു വന്നതാണെന്നാണ് റിപ്പോർട്ട്.ഡാൻസാഫും (ജില്ലാ തല ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) കുന്ദ മംഗലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇതിനിടയിൽ ഇന്നലെ ഫ്ലാറ്റിനുള്ളിൽ ലഹരിക്കച്ചവടം നടത്തുവെന്ന വിവരത്തെതുടർന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കൊച്ചി വാഴക്കാലയിലുള്ള ഫ്ലാറ്റിലാണ് എക്സൈസ് എത്തിയത്. .കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു ആണ് ഫ്ലാറ്റിൽ താമസിച്ചത്. അവിടെ നിന്നും മുക്കാൽ കിലോ എംഡിഎംഎയും, അൻപത് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. വാഴക്കാലയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച്  ലഹരി വില്പനയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഒരാഴ്ചയായി നീരിക്ഷണം തുടരുകയായിരുന്നു.

Also read: Grah Gochar 2023: 18 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ,  ലഭിക്കും വൻ പുരോഗതിയും നേട്ടവും

അതിനിടെയാണ് ചിഞ്ചു മാത്യു ബെംഗളൂരുവിൽ നിന്ന് തിരിച്ചെത്തി എന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.  ഇയാളെ പിടികൂടാനായി ഷാഡോ സംഘം  ഫ്ലാറ്റിനുള്ളിലേക്ക് കയറിയതും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തോക്കുകൊണ്ടുള്ള ആക്രമണം എക്സൈസ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചപ്പോൾ പ്രതി കൈയ്യിലുള്ള കത്തി ഉപയോഗിച്ച് സിവിൽ എക്സൈസ് ഓഫീസർക്ക് നേരെ തിരിഞ്ഞു. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ടോമി എൻ ഡിയുടെ കയ്യിൽ പരിക്കേറ്റു. ശേഷം പുറത്തേക്കോടിയ പ്രതി സംഘത്തെ പുറത്ത് നിന്ന് പൂട്ടുകയും  താഴെ പാർക്ക് ചെയ്തിരുന്ന കാറിൽ കയറി  രക്ഷപ്പെടുകയുമായിരുന്നു. ഫ്ലാറ്റിനുള്ളിൽ നടത്തിയ പരിശോധനയിൽ 750 ഗ്രാം എംഡിഎംഎ യും 50 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നും കൊച്ചിയിൽ ലഹരി എത്തിക്കുന്നതിൽ പ്രധാനിയാണ് ചിഞ്ചു മാത്യു എന്നാണ്പ്ര പോലീസ് നൽകുന്ന സൂചന. ഇയാൾ ആർക്കെല്ലാം ലഹരി കൈമാറിയിരുന്നു എന്നതിലടക്കം എക്സൈസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ജനുവരി മാസം മുതൽ ഇത് വരെ എറണാകുളം ജില്ലയിൽ 40 എം.ഡി.എം.എ ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News