തൃശൂർ: തൃശ്ശൂരില്‍ വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ് (Bank loan scam). കാറളം സര്‍വീസ് സഹകരണ ബാങ്കിലാണ് വായ്പാ തട്ടിപ്പ്. താണിശ്ശേരി സ്വദേശിയായ രത്നാവതിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍, കേസെടുത്ത് അന്വേഷിക്കാന്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി (Court) ഉത്തരവിട്ടു. എഴുപത്തിയാറുകാരിയായ രത്നാവതിയുടെ അഞ്ചുലക്ഷം രൂപയുടെ വായ്പയുടെ മറവില്‍ 20 ലക്ഷം രൂപയുടെ വായ്പ മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് കേസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ചര സെന്റ് സ്ഥലം പണയം വെച്ച് രത്‌നാവതി ബാങ്കില്‍നിന്ന് വായ്പ എടുത്തിരുന്നു. എന്നാല്‍ പിന്നീട് ഇതേ ഈടിൽ കൂടുതൽ വായ്പ എടുത്തത് രത്നാവതി അറിഞ്ഞില്ല. വായ്പാത്തുക ഇരുപതുലക്ഷത്തോളമായി മാറിയെന്നാണ് പരാതി. ബാങ്കുമായി (Bank) ബന്ധപ്പെട്ടപ്പോള്‍ ഉത്തരവാദിത്വത്തില്‍നിന്ന് ബാങ്ക് ഒഴിഞ്ഞുമാറിയെന്നും രത്‌നാവതി വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് രത്‌നാവതി ഇരിങ്ങാലക്കുട മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.


ALSO READ: Karuvannur bank loan scam ഇഡി അന്വേഷിക്കും; പ്രാഥമിക വിവരശേഖരണം ആരംഭിച്ചു


തുടർന്ന് കോടതി, ബാങ്ക് സെക്രട്ടറിക്കും പ്രസിഡന്റിനും (President) എതിരേ കേസെടുക്കാന്‍ ഉത്തരവിട്ടു. തന്റെ ബന്ധുക്കളും വിഷയത്തില്‍ ഉത്തരവാദികളാണെന്ന് രത്നാവതി പറഞ്ഞിരുന്നു. അതേസമയം, തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും പരാതിക്കാരിയും ബന്ധുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംഭവം വിവാദമായതെന്നും ബാങ്ക് അധികൃതർ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.