തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് (Fungus) മരുന്ന് ക്ഷാമത്തിന് താൽക്കാലിക പരിഹാരം. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രം അനുവദിച്ച മരുന്ന് (Medicine) കേരളത്തിൽ എത്തി. 240 വയൽ മരുന്നാണ് കേന്ദ്രം അനുവദിച്ചത്. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് കേരളത്തിൽ എത്തിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ എം എസ് സി (കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ) വഴി ആശുപത്രികളിലേക്ക് മരുന്ന് വിതരണം ചെയ്യും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് (Black Fungus) രോഗികൾ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ (Medical College) അടക്കം മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. മരുന്ന് തീർന്നതോടെ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ആശുപത്രി അധികൃതർ.


ALSO READ: ബ്ലാക്ക്, വൈറ്റ് ഫംഗസുകൾക്ക് പുറമെ യെല്ലോ ഫംഗസും; രാജ്യം ആശങ്കയിൽ


അതേസമയം, സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 40 ആയി. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ രോഗികൾ ഉള്ളത്. സംസ്ഥാനത്ത് 49 പേർക്കാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒമ്പത് പേർ മരിച്ചു. 11 പേരാണ് മലപ്പുറം ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലും ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.


ബ്ലാക്ക് ഫംഗസ്‌ അല്ലെങ്കിൽ മുക്കോർമൈക്കോസിസ് മുഖം, മൂക്ക്, കണ്ണുകൾ, തലച്ചോർ എന്നിവയാണ് ബാധിക്കുന്നത്. ഫംഗസ് ബാധ കാഴ്ചയെയും ശ്വാസകോശത്തെയുമാണ് കൂടുതൽ ബാധിക്കുന്നത്. പ്രമേഹ രോഗികളിലും സ്റ്റിറോയ്ഡുകൾ അധികമായി ഉപയോഗിക്കുന്നവരിലുമാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകാൻ സാധ്യത കൂടുതൽ.


ALSO READ: Black Fungus vs White Fungus vs Yellow Fungus: ഏത് ഫംഗസ് ബാധയാണ് കൂടുതൽ അപകടക്കാരി; ആർക്കാണ് ഫംഗസ്‌ ബാധ ഉണ്ടാകാൻ സാധ്യത?


ബ്ലാക്ക് ഫംഗസിനെക്കാൾ അപകടകാരിയാണ് വൈറ്റ് ഫംഗസ്. തലച്ചോറിനെയും ശ്വസനത്തെയും ഇത് അപകടത്തിലാക്കും. രോഗപ്രതിരോധശേഷി  കുറവുള്ളവരെയാണ് ഫംഗസ് ബാധ കൂടുതലായി ബാധിക്കുന്നത്. ഇത് പകർച്ചവ്യാധി അല്ലെങ്കിലും രോഗപ്രതിരോധ ശേഷിയില്ലാത്തവർക്ക് ഇത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.


ബ്ലാക്ക് ഫംഗസിനെക്കാളും വൈറ്റ് ഫംഗസിനെക്കാളും അപകടകാരിയാണ് യെല്ലോ ഫംഗസ്. കൃത്യമായി  ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ ഫംഗസ് ബാധ മരണത്തിന് വരെ കാരണമാകാം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ഫംഗസ് ബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഗാസിയാബാദിലെ ബ്രിജ്പാൽ ത്യാഗി ഇഎൻടി ആശുപത്രിയിൽ ചികിത്സിയിലുള്ള വ്യക്തിക്കാണ് യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തത്. കടുത്ത ക്ഷീണം, ശരീര ഭാരം കുറയുക, അമിതമായ വിശപ്പ് എന്നിവയാണ് യെല്ലോ ഫംഗസിന്റെ ലക്ഷണങ്ങൾ. മുറിവുകളിൽ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകൾ ഉണങ്ങാതിരിക്കുക, കണ്ണ് കുഴിയുക തുടങ്ങിയവയും യെല്ലോ ഫംഗസ് ബാധയുടെ ലക്ഷണങ്ങളാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.