കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ (Private hospital) ശുചിമുറിയിൽ (Toilet) നവജാത ശിശുവിന്റെ (Infant) മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം (Deadbody) കണ്ടെത്തിയത്. ഉടൻ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെയാണ് ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് കുഞ്ഞിന്റെ മൃതദേ​ഹം കണ്ടെ‌ത്തിയത്. കഴിഞ്ഞ ദിവസമാണ് പതിനേഴുകാരിയായ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. എന്നാൽ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്നുള്ള കാര്യം ആശുപത്രി അധികൃതർക്ക് അറിവില്ലായിരുന്നു എന്നാണ് വിവരം.


Also Read: ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു


 


പെൺകുട്ടി പ്രസവിച്ച വിവരം ശുചീകരണ തൊഴിലാളികൾ അറിയച്ചപ്പോൾ മാത്രമാണ് അറിഞ്ഞതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 
പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. പെൺകുട്ടിയേയും ആശുപത്രി അധികൃതരെയും പോലീസ് എത്തി ചോദ്യം ചെയ്യുകയാണ്. പോക്‌സോ കേസ് ആയതിനാൽ പെൺകുട്ടിയെ ആരാണ് പീഡിപ്പിച്ചതെന്നാണ് അന്വേഷിക്കുന്നത്. 


Also Read: മരിച്ച മകള്‍ക്കായി കുഴിയെടുത്തു; കിട്ടിയത് ജീവനുള്ള കുഞ്ഞ്!


 


ജൂലൈയിൽ കര്‍ണാടകയിലെ (Karnataka) ചിക്കബല്ലാപൂര്‍ ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയുടെ ജനാലയിൽ നവജാത ശിശുവിനെ (Infant) തൂക്കിക്കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് (Cleaning workers) മൃതദേഹം ആദ്യം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സംഭവം നടന്ന ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞ് അല്ല മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പ്രസവിച്ച ആറ് സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളുമാണ് അവിടെ ഉണ്ടായിരുന്നത്. ആശുപത്രിക്ക് പുറത്തുനിന്ന് എത്തിയ സ്ത്രീയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ശുചിമുറിയിൽ കെട്ടിത്തൂക്കിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.