ന്യൂഡൽഹി: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീംകോടതി അനുമതി. നൽകി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. ഒാൺ ലൈനല്ലാതെ പരീക്ഷ നേരിട്ട് നടത്താണ് കോടതി അനുമതി നൽകിയത്. ഇതോടെ ഏതാണ്ട് 3 ലക്ഷത്തോളം വിദ്യാർഥികളുടെ ആശങ്കയ്ക്ക് വിരാമമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ പ്ലസ് വൺ പരീക്ഷ എഴുതുന്ന ഒരു വിദ്യാർഥിക്ക് പോലും രോഗ ബാധ വരാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇതിനോടകം സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കാൻ ഇരുന്നതാണെങ്കിലും കേസ് പരിഗണിക്കുന്ന ബെഞ്ചിലെ ജസ്റ്റിസ്  എ എൻ ഖാൻവിൽക്കർ  അവധി ആയതിനാൽ കേസ് മാറ്റിവെക്കുകയായിരുന്നു.


ALSO READ:  Plus one exam: തീരുമാനം നാളെ അറിയിക്കണമെന്ന് കേരള സർക്കാരിനോട് സുപ്രീംകോടതി


പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് കേസിൽ ജസ്റ്റിസ് ഖാൻവിൽക്കർ  അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഒന്നും ഫലപ്രദമല്ലെന്നും സംസ്ഥാനത്തെ ഉൾപ്രദേശങ്ങൾ, കടലോര മേഖലകൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് പരമിതിയുണ്ടെന്നും അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു.


ALSO READ:Plus One Exam: കുട്ടികളുടെ ഭാവി കണക്കിലെടുക്കണം പ്ലസ് വൺ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ


പരീക്ഷ എഴുതുന്നത്. ചെറിയ കുട്ടികളാണ് യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. വിഷയത്തിൽ സംസ്ഥാന സർക്കാർ എല്ലാ മുൻകരുതലും സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു. ഇ ഉത്തരവിൽ വ്യക്തമാക്കിയാണ് പ്ളസ് വൺ പരീക്ഷ നേരിട്ട് നടത്താനുള്ള അനുവാദം സുപ്രീം കോടതി നല്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.