ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ വൈകിട്ടോടെ പ്രചാരണം അവസാനിപ്പിച്ച് മടങ്ങും.


COMMERCIAL BREAK
SCROLL TO CONTINUE READING

നാളത്തെ കൊട്ടിക്കലാശം കൊഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശിക നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രചാരണം ഇന്ന് വൈകിട്ടോടെ സമാപിക്കും. കുടുബയോഗങ്ങള്‍ വഴിയും വീടുകയറിയും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് അവസാന മണിക്കൂറുകളിലും സ്ഥാനാര്‍ഥികളും നേതാക്കളും പ്രവര്‍ത്തകരും.


വിജയത്തില്‍ കുറഞ്ഞൊന്നും ഇവിടെ ഇടതുപക്ഷം പ്രതീക്ഷികുന്നില്ല. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടരുതെന്നാണ് കോണ്‍ഗ്രസ്സിന്‍റെ ആഗ്രഹം. അട്ടിമറി വിജയമാണ് അവര്‍ ലക്ഷ്യമിടുന്നത്. ബി.ജെ.പിയാകട്ടെ ഇരുമുന്നണികളെയും അമ്പരപ്പിച്ച നേട്ടം കരസ്ഥമാക്കുമെന്നാണ് അവകാശപ്പെടുന്നത്.