തിരുവനന്തപുരം: ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ (Covid Vaccine)നാളെ കേരളത്തിലെത്തും.  ആദ്യ വിമാനം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുമ്പാശേരിയിൽ എത്തും. ശേഷം വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരത്തും എത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യഘട്ടത്തില്‍ കേരളത്തിന്  4,35,000 ഡോസ് കോവിഷീൽഡ് (COVISHIELD) വാക്‌സിനുകളാണ് ലഭിക്കുക. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ജില്ലകളിലേക്ക് സംസ്ഥാനത്തിലെ മൂന്ന് മേഖല കേന്ദ്രങ്ങളിൽ അതായത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ  നിന്നാണ് വാക്സിൻ എത്തിക്കുന്നത്.  


Also Read: കരിപ്പൂരിൽ സി.ബി.ഐയുടെ മിന്നൽ പരിശോധന


തിരുവനന്തപുരത്തുനിന്നും (Thiruvananthapuram) ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് പുറമെ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും കൊച്ചിയിൽ നിന്ന് എറണാകുളം, ഇടുക്കിപാലക്കാട്, കോട്ടയം, തൃശൂർ എന്നീ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് നിന്നും ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് പുറമെ കണ്ണൂർ, കാസർഗോഡ്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും വാക്സിൻ നൽകും.   


മൊത്തം 133 കേന്ദ്രങ്ങളാണ് ഈ ജില്ലകളിലായി വാക്സിനേഷൻ (Covid Vaccination) നൽകാനായി ഒരുക്കിയിരിക്കുന്നത്.  വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിന് എത്തിക്കാനുമുള്ള എല്ലാ സജ്ജീകരണങ്ങളും സംസ്ഥാനം പൂർത്തിയാക്കിയിട്ടുണ്ട്. 


Also Read: സ്വര്‍ണം വാങ്ങാന്‍ സുവര്‍ണ്ണാവസരം, Covid Vaccine എത്തിയതോടെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്


ഇന്ന് രാവിലെ മുതലാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായത്. ഇന്ന് പുലർച്ചെയാണ് ആദ്യ ലോഡുമായി പൂനെയില്‍ (Pune) നിന്നും ട്രക്കുകള്‍ പുറപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച മുതൽ വാക്‌സിനേഷന്‍ തുടങ്ങും എന്നാണ് റിപ്പോർട്ട്.  പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വിമാന മാര്‍ഗം കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് വാക്‌സിന്‍ എത്തിക്കുന്നത്.  ശേഷം ഇവിടെ നിന്നാണ് സംസ്ഥാനങ്ങളിലെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.