കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ അക്രമിസംഘം കുത്തിക്കൊന്നു. സോങ്കാള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖ് ആണ് മരിച്ചത്. മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ കൊലയാളി സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസന്‍റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


അതേസമയം കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തി. ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകരാണ് കൊലപാതകത്തിനുപിന്നിലെന്ന് സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഉച്ചയക്ക് 12 മണി മുതൽ ആണ് ഹർത്താൽ.