2022- 23 സാമ്പത്തിക വർഷത്തിൽ മലയോര - ആദിവാസി മേഖലയിലെ ജനങ്ങൾക്ക് പട്ടയം  ലഭ്യമാക്കുന്നതിൽ  കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ.  ഒരു പ്രത്യേക മിഷൻ ആയി പരിഗണിച്ച് വളരെ പെട്ടെന്ന് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് താലൂക്ക്തല പട്ടയ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി റവന്യൂ വകുപ്പിൽ 200 പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നെടുമങ്ങാട് താലൂക്കിൽ പട്ടയങ്ങൾ വിതരണം ചെയ്തത്. ഇത്തവണ ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടയം നൽകുന്നത് നെടുമങ്ങാട് താലൂക്കിലാണ്. 301 പട്ടയങ്ങളാണ് താലൂക്കിൽ വിതരണം ചെയ്തത്. നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനായിരുന്നു. രണ്ടു വർഷത്തിനുള്ളിൽ നെടുമങ്ങാട് മണ്ഡലത്തിലെ പട്ടയ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.


 അടൂർ പ്രകാശ് എം. പി, ഡി.കെ.മുരളി എം.എൽ.എ തുടങ്ങിയവർ വിശിഷ്ടാതിഥികളായ ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ, നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി.എസ്.ശ്രീജ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.