ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ (Idukki dam) ജലനിരപ്പ് ഉയരുന്നു. നിലവിലെ ജലനിരപ്പ് 2400.06 അടിയിലെത്തി. ഇന്നലെ തുറന്ന ഷട്ടർ രാത്രിയോടെ അടച്ചിരുന്നു. സെക്കന്റില്‍ 80,000 ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ നിന്നും പുറത്തേക്കൊഴുക്കിയത്. റൂള്‍ കര്‍വില്‍ മാറ്റം വന്നതോടെ ഇടുക്കി ഡാമിലെ റെഡ് അലര്‍ട്ട് (Red alert) പിന്‍വലിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. നിലവിൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 141.05 അടിയിലെത്തി. 338 ഘനയടി വെള്ളമാണ് സ്പില്‍വേ വഴി ഒഴുക്കുന്നത്. ഈ അളവും കുറച്ചേക്കും. അതേസമയം അണക്കെട്ടുകളില്‍ കേന്ദ്ര ജലകമ്മിഷന്‍ അംഗീകരിച്ചിട്ടുള്ള റൂള്‍ കര്‍വ് ഇന്ന് മുതല്‍ ഇല്ല. ജൂണ്‍ 10 മുതല്‍ നവംബര്‍ 20 വരെയാണ് ഡാമുകളില്‍ റൂള്‍ കര്‍വ് പരിധി നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് അണക്കെട്ടുകളുടെ പരമാവധി സംഭരണ ശേഷി വരെ ഇന്നുമുതല്‍ വെള്ളം സംഭരിക്കാം.


ALSO READ: Pamba Dam | പമ്പ അണക്കെട്ട് തുറന്നു; തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിർദേശം


മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും പുതിയ ഡാമിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.


ഇന്ന് രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാര്‍ മുതല്‍ വാളാട് വരെ മനുഷ്യച്ചങ്ങല തീര്‍ക്കും. ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാല് കിലോമീറ്റര്‍ മനുഷ്യച്ചങ്ങല തീര്‍ക്കുക. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി സമരം ഉദ്ഘാടനം ചെയ്യും. അതേസമയം, മുല്ലപ്പെരിയാർ കേസ് നാളെ വീണ്ടും സുപ്രീംകോടതി പരി​ഗണിക്കും. കേരളത്തിന്റെ ആവശ്യം പരി​ഗണിച്ചാണ് സുപ്രീംകോടതി കേസിൽ വാദം കേൾക്കുന്നത് 21ലേക്ക് മാറ്റിയത്.


ALSO READ: Pamba Dam | പമ്പ ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍


തമിഴ്നാടിന്റെ മറുപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കേരളം കൂടുതൽ സമയം ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ചത്. തമിഴ്നാടിനുവേണ്ടി ശേഖര്‍ നാഫ്ത ഉള്‍പ്പെടുന്ന സംഘവും കേരളത്തിനുവേണ്ടി ജയ്ദീപ് ഗുപ്തയുമാണ് കേസ് വാദിക്കുന്നത്. പുതിയ അണക്കെട്ട് നിർമ്മിക്കുന്നതാണ് പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.


അതേസമയം, മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്തുന്നതിന് തമിഴ്നാടിന് മരംമുറിക്കാൻ അനുമതി നൽകിയതിൽ വിവാദം തുടരുകയാണ്. മരംമുറി വിവാദം അന്വേഷിക്കുന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വൈകുമെന്നാണ് സൂചന. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചനെ സസ്പെൻഡ് ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാൻ സർക്കാർ തയ്യാറാകുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.