അട്ടപ്പാടിയെ വെളിച്ചം കാണിച്ചത് സച്ചിയെന്ന വലിയ മനുഷ്യനാണെന്ന് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ നഞ്ചിയമ്മ. ആടുമാടുകളെ മേച്ച് നടന്ന എന്നെ ലോകത്തിന് മുന്നിൽ കാട്ടിക്കൊടുത്തത് സച്ചി സാറാണെന്ന് നഞ്ചിയമ്മ സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സച്ചിസാറിന് വേണ്ടിയാണ് ഈ അവാർഡ് വാങ്ങുന്നത്. അത് കാണാൻ സച്ചിസാറില്ലല്ലോ, എന്ന സങ്കടം മാത്രമേ ഉള്ളൂ. നഞ്ചിയമ്മ തെല്ലൊരു നൊമ്പരത്തോടെ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ ഒരുപാട്  സന്തോഷമുണ്ടെന്നും മക്കളെല്ലാവരും എല്ലാവിധ പ്രോത്സാഹനവുമായി കൂടെയുണ്ടെന്നും നഞ്ചിയമ്മ പറയുന്നു. ഇപ്പോൾ അട്ടപ്പാടിയിലെ വെറും ന‍ഞ്ചിയമ്മ അല്ല രാജ്യത്തിന്റെ മികച്ച ഗായികയാണ്. കാശൊക്കെ ചോദിച്ച് വാങ്ങണം എന്ന് അവതാരക പറഞ്ഞപ്പോൾ ഞാൻ ആരോടും കാശ് ചോദിച്ച് വാങ്ങില്ല, അവർ തന്നാൽ വാങ്ങും, തന്നില്ലെങ്കിൽ തിരിച്ച് പോരും എന്നായിരുന്നു നഞ്ചിയമ്മയുടെ ഏറെ നിഷ്ക്കളങ്കമായ ചിരിയിലൂടെയുള്ള  മറുപടി.


 



പശുക്കളെ കെട്ടി വന്നപ്പോൾ വെറുതെ ടിവി വെച്ചു; അറിഞ്ഞത് ഇന്ത്യയിലെ മികച്ച ഗായിക താനെന്ന വാർത്ത


ദേശീയപുരസകാരം നഞ്ചിയമ്മ അറിഞ്ഞത് ഏറെ യാദൃശ്ചികമായിരുന്നു. ''പശുക്കളെ കെട്ടി വന്നപ്പോൾ വെറുതെ ടിവി വെച്ചതാ, അപ്പോൾ എന്റെ പേര്.. പക്ഷേ ഞാൻ ആരോടും പറഞ്ഞില്ലായിരുന്നു.. പിന്നെ മകൻ വിളിച്ചു പറയുകയായിരുന്നു.'' ആ നിമിഷത്തെ നഞ്ചിയമ്മ ഓർത്തെടുത്തതിങ്ങനെ.


പാടുന്നത് ഹൃദയം കൊണ്ട്


പൃഥ്വിരാജു സാറുമായും ബിജു സാറുമായൊക്കെ നല്ല ബന്ധമുണ്ട്. സാറ്മാരുടെ പരിപാടികളിലൊക്കെ പങ്കെടുക്കും. എനിക്ക് എല്ലാവരെയും ഇഷ്ടാ. ഞാൻ ഹൃദയം കൊണ്ടാണ് പാടുന്നത്. ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ ഇനിയും പാടും അട്ടപ്പാടിയുടെ സ്വന്തം,രാജ്യത്തിന്റെ മികച്ച ഗായിക സ്വതസിദ്ധമായ നിഷ്കളങ്കതയോടെ പറഞ്ഞു.


ദേശീയ പുരസ്ക്കാരം വാങ്ങാൻ പോകണ്ടേയെന്ന ചോദ്യത്തിന്;


പോണം..ചിരിച്ച്,കളിച്ച് അടിച്ച് പൊളിച്ച് പോണം എന്നായിരുന്നു ഇന്ത്യയുടെ പ്രീയപ്പെട്ട ഗായികയായി മാറിയ നഞ്ചിയമ്മയുടെ മറുപടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.