ജിഷ വധക്കേസില്‍ യു .ഡി എഫ് കണ്‍ വീനര്‍ പി .പി തങ്കച്ചനെതിരായ ആരോപണം ആവര്‍ത്തിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. ഇന്നലെ ജിഷയുടെ മാതാവിനെ അറിയുക പോലും ഇല്ലെന്ന് പറഞ്ഞ തങ്കച്ചന്‍ കോണ്‍ഗ്രസ്സ് നേതാവ് എന്‍ ഡി തിവാരിയെപോലെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തങ്കച്ചന്‍ തയ്യാറുണ്ടോ എന്ന്‍ ചോദിച്ചു .


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഞാന്‍ ഇന്നലെ നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജിഷയുടെ അമ്മ രാജേശ്വരിക്ക് തങ്കച്ചന്റെ നേതൃത്വത്തില്‍ ഇന്നലെ 15 ലക്ഷം രൂപ നല്‍കിയത് 20 വര്‍ഷം തന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന് പറയിപ്പിക്കാന്‍ വേണ്ടിയാണെന്നും ചൂണ്ടി കാട്ടി .തങ്കച്ചനെതിരായ വെല്ലുവിളി ജോമോന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട് 


അതേ സമയം തങ്കച്ചന്‍ ഇന്ന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ജിഷയുടെ അച്ഛന്‍ ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌.സി/എസ്‌.ടി. പീഡനനിരോധന നിയമപ്രകാരം ജോമോനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് .