കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭിവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. മേൽപ്പറമ്പ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കാസർകോട് തലക്ലായിയിലെ അഞ്ജുശ്രീ പാർവ്വതിയാണ് കുഴിമന്തി കഴിച്ചതിനെ തുടർന്ന് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈൻ വഴി ഓർഡർ ചെയ്താണ് കുഴിമന്തി വാങ്ങിയത്. മരണം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു. അഞ്ജുശ്രീ പാർവ്വതിക്കൊപ്പം ഭക്ഷണം കഴിച്ച മറ്റുള്ളവർക്കും ഭക്ഷ്യവിഷബാധയേറ്റിറ്റുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ചതിന് ഒരാഴ്ച പോലും കഴിയുന്നതിന് മുമ്പാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് സംസ്ഥാനത്ത് അടുത്ത മരണം ഉണ്ടായിരിക്കുന്നത്. കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയത്ത് കഴിഞ്ഞ ആഴ്ച മരണപ്പെട്ടത്. സംക്രാന്തിയിലെ ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തിയെന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. 


Also Read: Food Poisoning : ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തണം; മന്ത്രി വീണ ജോർജ്


അതേസമയം ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസുകൾ എടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ തന്നെ ചുമത്തി കൊണ്ട് കേസെടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് മുഴുവൻ പരിശോധന നടത്താൻ അധികാരമുള്ള സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രണ്ടു ദിവസത്തിനകം രൂപീകരിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.