Kochi : നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവനെ ഉടൻ അന്വേഷണ സംഘം ചോദ്യം ചെയ്യും. സാക്ഷികൾ മൊഴി നൽകിയപ്പോൾ പറഞ്ഞ മാഡം കാവ്യ മാധവൻ ആണോയെന്ന സംശയത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ. ഉടൻ തന്നെ അന്വേഷണ സംഘം കാവ്യ മാധവന് നോട്ടീസ് നൽകും. വിഐപിയെന്ന് പറഞ്ഞിരുന്ന ശരത്തിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിലെ മുഖ്യപ്രതി പൾസർ സുനി നദിയെ ആക്രമിച്ച ദൃശ്യങ്ങൾ മാഡത്തിന് കൈമാറിയെന്ന് ആദ്യം തന്നെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. പൊലീസ് പിടികൂടുന്നതിന് മുമ്പായിരുന്നു ഇതെന്നും പറഞ്ഞിരുന്നു. എന്നാൽ അന്ന് മാഡത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അതുമൂലം അന്വേഷണം വഴിമുട്ടിയിരുന്നു. എന്നാൽ പിന്നീട് ബാലചന്ദ്ര കുമാർ നടത്തിയ വെളുപ്പെടുത്തലിലും മാഡത്തെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു.


ALSO READ: Actress Attack Case : നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും നോട്ടീസ്; ചോദ്യം ചെയ്യലിന് മാർച്ച് 28ന് ഹജരാകണം


ബാലചന്ദ്ര കുമാർ പറഞ്ഞ വിഐപി  ദിലീപിന്‍റെ സുഹൃത്തായ ശരത് എന്ന ഹോട്ടൽ വ്യവസായിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിൽ മാഡത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നെന്ന് റിപ്പോർട്ടുകൾ ഉണ്ട്.


അതേസമയം കേസിൽ നടൻ ദിലീപിന് വീണ്ടും അന്വേഷണ സംഘം നോട്ടീസയച്ചു. ആദ്യം വ്യാഴാഴ്ച്ച മാർച്ച് 24ന് ഹാജരാകണമെന്ന് അറിയിച്ചുകൊണ്ടായിരുന്നു തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം ദിലീപിന്  നോട്ടീസയച്ചത്. എന്നാൽ തനിക്കൊരു യാത്രയുണ്ടെന്ന് അസൗകര്യം അറിയിച്ച നടനോട് അടുത്ത തിങ്കളാഴ്ച മാർച്ച് 28ന് ഹജരാകാൻ നിർദേശിക്കുകയായിരുന്നു.  നിലവിൽ നടിയെ ആക്രമിച്ച കേസിന്റെ അവസാനഘട്ടത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം. ഏപ്രിൽ 15 വരെയാണ് കേസിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി അനുവദിച്ചിരിക്കുന്ന സമയം. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.