New Delhi : മുഖ്യമന്ത്രി Pinarayi Vijayan കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന ആരോപണങ്ങൾക്ക് പിന്നാലെ രൂക്ഷ വിമർശനവമായി കേന്ദ്രമന്ത്രി V Muraleedharan. സംസ്ഥാന മുഖ്യമന്ത്രി കോവിഡിയറ്റാണെന്ന് (Covidiot) വി മുരളീധരൻ വാർത്ത ഏജൻസിയായി എഎൻഐയോട് പറഞ്ഞു.



COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് മാനദണ്ഡങ്ങൾക്ക് അഥവ മഹാമാരിയുടെ മാനദണ്ഡങ്ങൾക്ക് വില കൽപ്പിക്കാതെ മറ്റുള്ളവരെ കൂടി അപകടത്തിൽ പെടുത്തുന്ന ആളെന്നാണ് കൊവിഡിയറ്റ് എന്ന വാക്കിന്റെ അർഥം. കോഴിക്കോട് മെഡിക്കൽ കോളേജ് ഡോക്ടമാരിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് മുഖ്യമന്ത്രി കോവിഡ് പോസ്റ്റീവായത് ഏപ്രിൽ ആറിനാണ്. എന്നാൽ ഇത് മറച്ച് വെച്ച് മുഖ്യമന്ത്രി ഏപ്രിൽ 6ന് സുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വോട്ട് ചെയ്യാനെത്തിയെന്ന് കേന്ദ്രമന്ത്രി എഎൻഐയോട് പറഞ്ഞു.


ALSO READ : കോവിഡ് ബാധിച്ച മകൾ വീട്ടിലുണ്ടായിട്ടും പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങി, മുഖ്യമന്ത്രിക്ക് നിരുത്തരവാദിത്വമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ


നിരന്തരമായി കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന മുഖ്യമന്ത്രിയെ കോവിഡിയറ്റ് എന്ന വാക്കല്ലാതെ മറ്റൊന്നും ഉപയോഗിക്കാൻ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. കോവിഡ് ബാധിതനായ ഒരാൾക്ക് പത്താം ദിവസമാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്, എന്നാൽ ഇതൊന്നും വില കൽപ്പിക്കാതെ മുഖ്യമന്ത്രി ചികിത്സ അവസാനിപ്പിച്ച് നെഗറ്റീവായി എന്ന് പറഞ്ഞ് ആശുപത്രി വിടുകയും ചെയ്തു എന്ന് മുരളീധരൻ പറഞ്ഞു.


കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലയെന്ന് ആരോപിച്ച വി മുരളീധരൻ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കേന്ദ്രമന്ത്രി ആദ്യം സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമിച്ചത്. 



ALSO READ : മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് നെ​ഗറ്റീവ്; ആശുപത്രി വിട്ടു


കോവിഡ് ബാധിതനായിരുന്ന സമയത്താണ് പിണറായി വിജയൻ വോട്ട് ചെയ്യാൻ വന്നതും റോഡ് ഷോ നടത്തിയതെന്ന് മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു. കരുതലും ജാഗ്രതയും  ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണെന്ന് മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെ അറിയിച്ചു. 


എന്നാൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്റ്റാഫിനെ അതേ വാഹനത്തിൽ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. അതോടൊപ്പം കോവിഡ് ബാധിതർ നെഗറ്റീവായി ഏഴ് ദിവസത്തെ സമ്പർക്ക് വിലക്കുണ്ടായിട്ടാണ് മുഖ്യമന്ത്രിയുടെ ആശുപത്രിയിൽ നിന്നുള്ള മടക്കവും ആഘോഷമാക്കുന്നതെന്ന് കേന്ദ്രമന്ത്രി ആദ്യം വിമർശനം ഉയർത്തുന്നത്.


ALSO READ : സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരം; ഇന്ന് 8778 പേർക്ക് കൊവിഡ്, 22 മരണം


അതേസമയം മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സംസ്ഥാന ആരോ​ഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ മുന്നോട്ട് വന്നു. മുഖ്യമന്ത്രി നാലാം തിയതി മുതൽ കോവിഡ് ലക്ഷണം ഉണ്ടെന്ന് മെഡിക്കൽ കോളേജ് സുപ്രണ്ടിന് പറയാൻ സാധിക്കില്ല അത് മെഡിക്കൽ കേളേജ് പ്രൻസിപ്പാളിന്റെ ചുമതലയാണെന്ന്  ശൈലജ മാധ്യമങ്ങളോടായി പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് കോവിഡ് പോസിറ്റാവുന്നത് വോട്ടെടുപ്പ് ദിവസം ഏപ്രിൽ ആറിനാണ് നാലിനല്ലയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കുകയും ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.