Kerala Higher Secondary Plus Two Result 2023 : സിബിഎസ്ഇ, ഐ എസ് സി ഫലങ്ങൾ പുറത്ത് വന്നതോടെ സംസ്ഥാന ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി പരീക്ഷയുടെ ഫലത്തിനായി കാത്തിരിക്കുയാണ് കേരളത്തിലെ പ്ലസ് ടു വിദ്യാർഥികൾ. മെയ് 25ന് ഹയർ സക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ ഫലം പ്രസദ്ധീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

4,42,067 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 2023 പരീക്ഷാ കേന്ദ്രങ്ങളായിട്ടായിരുന്നു ഹയർ സക്കൻഡറിക്കായി വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. മാർച്ച് പത്ത് മുതൽ 30 വരെയുള്ള തീയതികളിലായിട്ടാണ് എഴുത്ത് പരീക്ഷകൾ സംഘടിപ്പിച്ചത്. ഏപ്രിൽ മൂന്ന് മുതൽ മൂല്യനിർണയം ആരംഭിച്ചിരുന്നു. 83.87 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ (2022) വിജയശതമാനം.


ALSO READ : Kerala SSLC Result 2023 : എസ്എസ്എൽസി ഫലം എന്ന്, എപ്പോൾ? ഫലപ്രഖ്യാപനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്


പ്ലസ് ടു ഫലങ്ങൾ എവിടെ എങ്ങനെ അറിയാം?


അഞ്ച് പ്രത്യേക വെബ്സൈറ്റുകളിലൂടെയായിരുന്നു കഴിഞ്ഞ വർഷം പ്ലസ് ടു ഫലങ്ങൾ പുറത്ത് വിട്ടത്. വിദ്യാർഥികളുടെ കണക്കിൽ ഗണ്യമായ വർധനവ് ഇല്ലാത്തതിനാൽ അതെ വെബ്സൈറ്റികളിലൂടെ തന്നെയാകും വിദ്യാഭ്യാസ വകുപ്പ് ഫലം പ്രഖ്യാപിക്കുക. പ്ലസ് ടു ഫലങ്ങൾ അറിയാനുള്ള വെബ്സൈറ്റുകൾ ഇവയാണ്,


1. www.keralaresults.nic.in 


2. www.dhsekerala.gov.in


3. www.prd.kerala.gov.in


4. www.results.kite.kerala.gov.in


5. www.kerala.gov.in


ഈ വെബ്സൈറ്റുകൾക്ക് പുറമെ സംസ്ഥാന സർക്കാരിന്റെ രണ്ട് അപ്ലിക്കേഷനുകൾ പ്ലസ് ടു ഫലങ്ങൾ വേഗത്തിൽ അറിയാൻ സാധിക്കുന്നതാണ്. സഫലം 2023,  iExaMS - Kerala എന്നീ ആപ്പുകൾ പ്ലസ് ടു ഫലങ്ങൾ വേഗത്തിൽ അറിയാൻ സാധിക്കും


എസ്എസ്എൽസി ഫലം


ഇനി മൂന്ന് നാൾ (മെയ് 20) മാത്രമാണ് സംസ്ഥാനത്തെ എസ് എസ് എൽ സി ഫലം പ്രഖ്യാപിക്കാൻ. 5,42,960 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനം പേർ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ്. 2,960 പരീക്ഷാ സെന്ററുകളാണുണ്ടായിരുന്നത്. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളുമടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളുമാണ് ഉണ്ടായിരുന്നത്. ഗൾഫിൽ നിന്നും 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതി. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു എസ് എസ് എൽ സി വിജയശതമാനം.


ഈ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും


ദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ നൽകിയുരുന്ന ഗ്രേസ് മാർക്ക് സംവിധാനം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. അതേസമയം വിദ്യാർഥികൾക്ക് എത്ര മാർക്ക് നൽകണമെന്ന് കാര്യത്തിൽ വ്യക്തത നൽകിയില്ല.


നേരത്തെ ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക് നൽകിയിരുന്നു. എന്നാൽ ഇത്തവണ ഗ്രേസ് മാർക്ക് സംവിധാനം പരിഷ്കരിച്ചപ്പോൾ ദേശീയതല കായിക താരങ്ങളിൽ മെഡൽ ജേതാക്കൾക്ക് മാത്രം മാർക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പ് പരിമിതപ്പെടുത്തിയിരുന്നു. മെഡൽ ജേതാക്കൾക്ക് 25 മാർക്ക് നൽകാനായിരുന്നു വകുപ്പിന്റെ തീരുമാനം. 


അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപ്പെട്ടു. ശേഷം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും ഗ്രേസ് മാർക്ക് നൽകാൻ തീരുമാനമായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.