തിരുവനന്തപുരം: ലഹരി വില്‍പ്പനക്കാരെ കണ്ടെത്താന്‍ പോലീസിന്റെ സംസ്ഥാന വ്യാപക പരിശോധന.  ഓപ്പറേഷന്‍ ഡി - ഹണ്ട് എന്ന പേരില്‍ ആയിരത്തിലധികം സ്ഥലങ്ങളില്‍ പരിശോധന നടത്തി.  പരിശോധനയില്‍ 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 244 പേരാണ് അറസ്റ്റിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍, ബ്രൗണ്‍ഷുഗര്‍ എന്നിവ പിടിച്ചെടുത്തു. തിരുവനന്തപുരം റേഞ്ചില്‍ അറസ്റ്റിലായത് 48 പേരാണ്. ഇന്നലെ തുടങ്ങിയ പരിശോധന അവസാനിച്ചു. 


ALSO READ: വണ്ടിപ്പെരിയാറിൽ ജന വാസ മേഖലയിൽ പുലി? ഒടുവിൽ കൂട് സ്ഥാപിച്ച് വനം വകുപ്പ്


ലഹരിക്കടത്തുകാരുടെ വീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. ഇവരുടെ സുഹൃത്തുക്കള്‍ ബന്ധുക്കള്‍ എന്നിവരുടെ വീടുകളിലും ലഹരി കൈമാറ്റം ചെയ്യുന്ന സ്ഥലങ്ങളിലുമെല്ലാം പോലീസ് പരിശോധന നടത്തി. ആകെ 1373 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. 61 പേരാണ് കൊച്ചിയില്‍ പിടിയിലായത്. 


ആലപ്പുഴയില്‍ 45 പേര്‍ പിടിയിലായപ്പോള്‍ ഇടുക്കിയില്‍ 32 പേരെ പിടികൂടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത കുമാറിനായിരുന്നു ഏകോപന ചുമതല. ഓരോ സ്‌റ്റേഷനിലും ഓപ്പറേഷന്‍ ഡി - ഹണ്ടിനായി പ്രത്യേകം സ്‌ക്വാഡുകള്‍ നിലവില്‍ വന്നിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.