തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന് തകര്‍പ്പന്‍ വിജയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

14251 വോട്ടിനാണ് വി.കെ പ്രശാന്ത്‌ വിജയിച്ചത്. പാര്‍ട്ടിക്കാരുപോലും പ്രതീക്ഷിക്കാത്തത്ര ഭൂരിപക്ഷത്തിലാണ് പ്രശാന്ത്‌ വിജയിച്ചത്. 


വട്ടിയൂര്‍ക്കാവില്‍ ചെങ്കൊടി പാറിക്കുമെന്ന് വി.കെ.പ്രശാന്ത്‌ പറഞ്ഞുവെങ്കിലും ഭൂരിപക്ഷം ഞെട്ടിക്കുന്നതായിരുന്നു. 


വോട്ടെണ്ണലിന്‍റെ തുടക്കം മുതലേ വി.കെ.പ്രശാന്ത്‌ മുന്നേറികൊണ്ടിരിക്കുകയായായിരുന്നു. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ് വട്ടിയൂര്‍ക്കാവ് അവിടെയാണ് ഇത്തവണ എല്‍ഡിഎഫ് ഇത്രയും വോട്ട് വാരിക്കൂട്ടിയത്.


46067 വോട്ടുകളാണ് വി.കെ.പ്രശാന്തിന് ലഭിച്ചത്. കഴിഞ്ഞ തവണ ഈ മണ്ഡലത്തിലെ മൂന്നാം സ്ഥാനക്കാരായിരുന്ന എല്‍ഡിഎഫാണ് ഇപ്പോള്‍ ഒന്നാം സ്ഥാനം കയ്യടക്കിയത്. 


മാത്രമല്ല കഴിഞ്ഞ തവണ കെ.മുരളീധരന്‍ നേടിയതിനേക്കളും മികച്ച ലീഡ് നേടിയാണ് വി.കെ. പ്രശാന്ത് വിജയിച്ചിരിക്കുന്നത്. 


സമുദായ സംഘടനയായ എന്‍എസ്എസിന്‍റെ അടക്കം എതിര്‍പ്പ് മറികടന്നാണ് വി.കെ.പ്രശാന്ത്‌ കനത്ത ഭൂരിപക്ഷത്തിലേക്ക് എത്തിയിരിക്കുന്നത്. 


ശക്തമായ ത്രികോണ മത്സരമാണ്‌ വട്ടിയൂര്‍ക്കാവില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും തുടക്കം മുതലേ എല്‍ഡിഎഫ് ലീഡ് നേടുകയായിരുന്നു.