തിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിന് ജയം. ഫോട്ടോഫിനിഷിലാണ് സിറ്റിങ് എംപി അടൂർ പ്രകാശ് ജയിച്ചത്. 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശിന്റെ ജയം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി. ജോയിക്കെതിരെയാണ് അടൂർ പ്രകാശിന്റെ വിജയം. അവസാന നിമിഷം വരെ കടുത്ത മത്സരമാണ് വി. ജോയി ഉയർത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാം സ്ഥാനത്തായെങ്കിലും മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ എൻഡിഎ സ്ഥാനാർഥിയെന്ന റെക്കോർഡുമായി കേന്ദ്രമന്ത്രി വി. മുരളീധരനും ശക്തമായ മത്സരം കാഴ്ചവച്ചു. അടൂർ പ്രകാശിന്റെയും വി.ജോയിയുടെയും ഭൂരിപക്ഷം പലപ്പോഴും മാറിമറിഞ്ഞു.


ALSO READ: തിരുവനന്തപുരത്ത് വീണ്ടും തരൂർ, വിജയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ; കാത്തത് തീരദേശം


ആറ്റിങ്ങലിൽ കഴിഞ്ഞ തവണ മത്സരിച്ച എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ മുരളീധരൻ നേടി. അവസാന നിമിഷം വരെ, വി ജോയി ലീഡ് ചെയ്തു. ക്ലൈമാക്സിൽ അടൂർ പ്രകാശ് ലീഡ് തിരിച്ചുപിടിച്ചു. ആറ്റിങ്ങലിൽ അടൂർ പ്രകാശ് ജയിച്ചതോടെ ഇത്തവണയും കേരളത്തിൽ നിന്ന് ഇടതുപക്ഷത്തിന് ഒരു പ്രതിനിധി മാത്രമായി.


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ മുൻ തിരഞ്ഞെടുപ്പിൽ എസ് ​ഗിരിജാകുമാരി നേടിയതിനേക്കാൾ വർധിപ്പിച്ചു. 90,528 ആയിരുന്ന വോട്ടുകൾ ശോഭ സുരേന്ദ്രൻ 2,48,081 വോട്ടായി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ്, 3,80,995 വോട്ട് നേടി. സിപിഎം സ്ഥാനാർഥി സമ്പത്തിന് 3,42,748 വോട്ടാണ് ലഭിച്ചത്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.