തിരുവനന്തപുരം: തോൽ‌വിയിൽ ആരെയും പഴി ചാരാനില്ലെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. നല്ലത് പോലെ പ്രവർത്തിച്ചുവെങ്കിലും വിജയിക്കാൻ സാധിച്ചില്ല. ഈ തോൽവി സിപിഎമ്മിന് സംഭവിക്കാൻ പാടില്ലായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കും. തിര‍ഞ്ഞെടുപ്പിൽ നിഴലിച്ചത് സംസ്ഥാന സർക്കാരിനെതിരായ വികാരമല്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കടുത്ത മത്സരത്തിൽ എതിരാളികൾ പണമൊഴുക്ക് നടത്തി. ഇത് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു. രണ്ട് കോടീശ്വരന്മാർക്കിടയിലാണ് മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

'ഞങ്ങൾ പരാതി പറയാൻ പോകാത്തതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടും കാര്യമില്ല'- എന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കോടികൾ വാരിവിതറി ഇവിടെ വോട്ട് പർച്ചെയ്‌സ് ചെയ്തിട്ടുണ്ട്. പണം കണ്ടമാനം സ്വാധീനിച്ചുവെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു.


ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനം മാത്രമാണ് പന്ന്യൻ രവീന്ദ്രന് ലഭിച്ചത്. തിരുവനന്തപുരത്ത് ഒരിക്കൽ പോലും ലീഡ് ഉയർത്താൻ എൽഡിഎഫിന് സാധിച്ചിരുന്നില്ല. 16000ലേറെ വോട്ടുകൾക്ക് യുഡിഎഫിന്റെ ശശി തരൂർ വിജയിക്കുകയായിരുന്നു. നാലാം തവണയാണ് തിരുവനന്തപുരത്ത് നിന്നും ശശി തരൂർ ജയിക്കുന്നത്. രണ്ടാം സ്ഥാനത്ത് എത്തിയത് എൻഡിഎയുടെ രാജീവ് ചന്ദ്രശേഖർ ആണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.