തിരുവനന്തപുരം: നിപ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് പ്രത്യേക നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർ‌ത്ഥിയുടെ പരിശോധനാ ഫലം നെ​ഗറ്റീവ്. കോഴിക്കോട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം ആണ് നെ​ഗറ്റീവായത്. തോന്നയ്‌ക്കൽ ഐഎവിയിലാണ് വിദ്യാർത്ഥിയുടെ സ്രവ സാംപിൾ പരിശോധിച്ചത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയ വിദ്യാർത്ഥിക്ക് പനിയും ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നിരീക്ഷണത്തിലാക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ സ്ത്രീയുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്. ഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. പനി, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവരെയും നിരീക്ഷണത്തിലാക്കിയത്. കാട്ടാക്കട സ്വദേശിയായ സ്ത്രീയുടെ ബന്ധുക്കൾ കോഴിക്കോട് നിന്ന് വന്നിരുന്നു.


Also Read: Nipah Updates: രണ്ടാം തരംഗം ഇല്ല, നിപ നിയന്ത്രണവിധേയം; ജാ​ഗ്രത തുടർന്ന് ആരോ​ഗ്യ വകുപ്പ്


അതേസമയം, കോഴിക്കോട് നിപ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചു. പുതിയ പോസിറ്റീവ് കേസുകളൊന്നും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ രണ്ടാം തരംഗം ഇല്ല. പരിശോധന ഫലങ്ങൾ എല്ലാം നെ​ഗറ്റീവ് ആയിരുന്നു. രോ​ഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോ​ഗ്യനിലയും തൃപ്തികരമാണ്. ഇനിയും ഫലങ്ങൾ വരാനുണ്ടെന്നും മന്ത്രി അവലോകന യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.


1192 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. നിപ പോസിറ്റീവ് ആയവർക്ക് മരുന്നു നൽകുന്നുണ്ടെന്നും ആന്റിബോഡി ഇപ്പോൾ കൊടുക്കേണ്ടതില്ലെന്നും വീണാ ജോർജ് അറിയിച്ചു. ഇന്നലെ 5 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവസാനം പോസിറ്റീവായ രോഗിയെ പരിശോധിച്ച ആരോഗ്യ പ്രവർത്തകയ്ക്കും രോഗലക്ഷണമുണ്ട്. നിപ രോഗബാധ സംബന്ധിച്ച് തെറ്റായ പ്രചരണം നടത്തിയ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് പരിപാടി നടത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.