മലപ്പുറം: നടുവത്ത് മരിച്ച നിപ ബാധയുണ്ടായിരുന്നെന്ന് സംശയിക്കുന്ന യുവാവിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി. നേരത്തെ 26 പേരായിരുന്നു യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതാണ് 151 ആയി ഉയർന്നത്. ആരോഗ്യവകുപ്പ് സമ്പർക്കപ്പട്ടിക തയ്യാറാക്കി. മൂന്ന് പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരിൽ രണ്ടുപേരെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പ്രത്യേകം നിരീക്ഷണത്തിലാക്കി. നിപ സംശയത്തെ തുടർന്ന് തിരുവാലി പഞ്ചായത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊ‍ർജിതമാക്കി. പ്രദേശത്ത് മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.


തിരുവാലി പഞ്ചായത്തിൽ രാവിലെ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നിരുന്നു. പ്രതിരോധപ്രവർത്തനങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. അതേസമയം, നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ ജില്ലാ ഭരണകൂടം തുടർനടപടികളിലേക്ക് കടക്കും.


കഴിഞ്ഞ തിങ്കളാഴ്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർഥിയായ 23കാരൻ പനി ബാധിച്ച് മരിച്ചത്. യുവാവിന്റെ സ്രവ പരിശോധനയിൽ പ്രാഥമിക പരിശോധനാഫലം നിപ പോസിറ്റീവായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോൾ നിപ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.


ALSO READ: മലപ്പുറത്ത് മരിച്ച യുവാവിൻ്റെ സമ്പർക്കത്തിലുള്ളത് 26 പേർ; പട്ടിക തയ്യാറാക്കി ആരോഗ്യവകുപ്പ്


പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചിട്ടുണ്ട്. ഈ ഫലം വന്ന ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ. സെപ്തംബർ ഒമ്പതിനാണ് യുവാവ് മരിച്ചത്. പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് യുവാവ് മരിച്ചത്. സാംപിൾ ഇന്നലെയാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്.


മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവായി. തുടർന്ന് സ്ഥിരീകരണത്തിനായി പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചു. മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയാണ് യുവാവ്. ബെംഗളൂരുവിൽ പഠിക്കുകയായിരുന്നു.


കാലിന് അസുഖത്തെ തുടർന്നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് പിന്നാലെ പനി ബാധിച്ചു. പനി മാറാതെ വന്നതോടെ പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ റൂട്ട് മാപ്പും കബറടക്ക വിവരങ്ങളും ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. യുവാവിന് പനിക്കൊപ്പം ഛർദ്ദിയും ഉണ്ടായിരുന്നു.


ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വണ്ടൂരുള്ള സ്വകാര്യ ക്ലിനിക്കിലും ചികിത്സയ്ക്കായി യുവാവിനെ കൊണ്ടുപോയിരുന്നു. എന്നാൽ രോഗം കുറയാതെ വന്നതോടെ പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവുമായി സമ്പർക്കം പുലർത്തിയ സഹോദരിയെയും സുഹൃത്തിനെയും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി. വണ്ടൂർ തിരുവാലി പഞ്ചായത്തിലാണ് യുവാവിന്റെ വീട് സ്ഥിതിചെയ്യുന്നത്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രദേശത്ത് എല്ലാവരും മാസ്ക് ധരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.