നിപാ വൈറസ്: കോഴിക്കോട് രണ്ട് മരണം കൂടി, മരണസഖ്യ 16 കവിഞ്ഞു
കൊല്‍കത്തയില്‍ സൈനികന്‍ മരിച്ചത് നിപാ ബാധയെ തുടര്‍ന്നാണെന്നുള്ള സംശയവും ഉയരുന്നുണ്ട്. എന്നാല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് കോഴിക്കോട് രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ ജില്ലയില്‍ നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 16 ആയി. പാലാഴി സ്വദേശി മധുസൂദനൻ, മുക്കം കാരശേരി സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം കൊല്‍കത്തയില്‍ സൈനികന്‍ മരിച്ചത് നിപാ ബാധയെ തുടര്‍ന്നാണെന്നുള്ള സംശയവും ഉയരുന്നുണ്ട്. എന്നാല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തില്‍ കൊല്‍കത്തയില്‍ തന്നെ സംസ്കരിക്കുകയായിരുന്നു.
അതേസമയം നിപ്പ വൈറസ് ബാധയുണ്ടെന്നു സംശയിച്ച് ഗോവയിൽ ചികിൽസയിലായിരുന്ന മലയാളിക്കു വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. പുനെയിലെ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം ലഭിച്ചതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു. 48 പേരുടെ സാംപിൾ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസമായിരുന്നെങ്കിലും ഇപ്പോഴുണ്ടായ രണ്ടുപേരുടെ മരണം സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.