മുംബൈ: ഓയിൽ ആന്റ് നാച്ചുറൽ ​ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻജിസി) ഹെലികോപ്റ്റർ കടലിൽ വീണ് മലയാളി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ഒമ്പത് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തി. സഞ്ജു ഫ്രാൻസിസ്, മുകേഷ് പട്ടേൽ, വിജയ് മാണ്ടലോയ്, സത്യമ്പാട് പത്ര എന്നിവരാണ് മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ച മലയാളിയായ സഞ്ജു ഫ്രാൻസിസ് പത്തനംതിട്ട സ്വദേശിയാണ്. സഞ്ജു മറ്റൊരു സ്ഥാപനത്തിലെ കരാർ ജീവനക്കാരനാണ്. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ മുംബൈയിലേക്ക് തിരിച്ചു. മരിച്ച മറ്റ് മൂന്ന് പേർ ഒഎൻജിസി ഉദ്യോ​ഗസ്ഥരാണ്. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ ഒമ്പത് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. 


പവൻഹാൻസിന്റെ ഏറ്റവും പുതിയ റഷ്യൻനിർമിത സികോർസ്കി എസ്-76 ഡി ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. മുംബൈയിലെ ജുഹുവിൽ നിന്നാണ് ഹെലികോപ്ടർ പുറപ്പെട്ടത്. ഒഎൻജിസിയുടെ സാഗർ കിരൺ എന്ന എണ്ണക്കിണറിലേക്ക് ജീവനക്കാരെ എത്തിക്കുന്നതിനാണ് ഹെലികോപ്ടർ പുറപ്പെട്ടത്. സാ​ഗർ കിരണിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു അപകടം. കരയിൽ നിന്ന് ഏകദേശം 60 നോട്ടിക്കൽ മൈൽ ദൂരത്തായിരുന്നു ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്.


ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ഒമ്പത് പേരെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ആശുപത്രിയിലേക്ക് പോകും വഴിയാണ് നാല് പേർ മരിച്ചത്. രക്ഷപ്പെടുത്തിയവരെ നാവികസേനാ ഹെലികോപ്റ്ററിൽ പവൻഹാൻസ് എയർബേസിലും അവിടെ നിന്ന് ആംബുലൻസിൽ നാനാവതി ആശുപത്രിയിലും എത്തിച്ചു. തീരരക്ഷാസേന, നാവികസേന, ഒഎൻജിസി എന്നിവരുടെ സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.


ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ മരിച്ച കുനൂർ ഹെലികോപ്ടർ അപകടം പൈലറ്റിന്റെ പിഴവ് മൂലമല്ലെന്ന് അന്വേഷണ റിപ്പോർട്ട്


ന്യൂഡൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയോ, യന്ത്രതകരാറോ പൈലറ്റിന്റെ പിഴവോ കാരണമല്ല അപകടം നടന്നതെന്ന് റിപ്പോർട്ട്. അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ഹെലികോപ്റ്റർ മേഘങ്ങൾക്ക് ഉള്ളിലേക്ക് കയറിയത് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.


സിഡിഎസ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള ട്രൈ സർവീസസ് കോർട്ട് ഓഫ് എൻക്വയറിയുടെ പ്രാഥമിക കണ്ടെത്തലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെക്കാനിക്കൽ തകരാർ, അട്ടിമറി അല്ലെങ്കിൽ അശ്രദ്ധ എന്നിവ അപകടകാരണമല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത മാറ്റത്തെത്തുടർന്ന് ഹെലികോപ്ടർ മേഘങ്ങൾക്ക് അകത്തേക്ക് പ്രവേശിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) വ്യക്തമാക്കുന്നു. 2021 ഡിസംബർ 8-നാണ് അപകടമുണ്ടായത്.


ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. 13 പേരും സംഭവസ്ഥലത്ത് വച്ച് മരിച്ചിരുന്നു. ​ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിം​ഗ് ചികിത്സയിലിരിക്കേയാണ് മരിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.