തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി നേരിട്ട സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ള പാലക്കാട് സ്വദേശികളാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അയൽവാസിയോടുള്ള പക തീർക്കാൻ ഫോൺ മോഷ്ടിച്ച് വിളിക്കുകയായിരുന്നുവെന്ന് ഇരുവരും പൊലീസിൽ മൊഴി നൽകി.


വെള്ളിയാഴ്ച രാവിലെ ചാലക്കുടിയിൽനിന്ന്‍ തൃശൂരിലേക്ക് പോവുകയായിരുന്ന സജേഷ് കുമാർ എന്നയാളുടെ മൊബൈലിലേക്കാണ് 'മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കൊല്ലപ്പെടും' എന്ന സന്ദേശമെത്തിയത്. സജേഷ് കുമാർ അപ്പോൾത്തന്നെ തൃശൂർ ഈസ്റ്റ് പൊലീസിലെത്തി വിവരം അറിയിച്ചു.


കല്ലേക്കാട് പിരായിരിയിൽ ചായക്കട നടത്തുന്ന സൈനബയുടെ മൊബൈൽ നമ്പറിൽനിന്നായിരുന്നു സന്ദേശം. സൈനബയുടെ ഫോൺ മൂന്നു ദിവസം മുൻപു മോഷണം പോയിരുന്നു.