കൊച്ചി: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന് കാണിച്ച് ഒളിമ്പ്യൻ മയൂഖ ജോണി (Mayookha Johny) ഉന്നയിച്ച പരാതിയിൽ തെളിവുകളില്ലെന്ന് പൊലീസ്. ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും സാഹചര്യ തെളിവുകൾ വച്ചാണ് അന്വേഷണം നടത്തുന്നതെന്നും പൊലീസ് ഹൈക്കോടതിയിൽ (High Court) അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതിക്കാരി താമസിക്കുന്ന സ്ഥലത്ത് പ്രതിയും സുഹൃത്തും ലഘുലേഖ വിതരണം ചെയ്തതിനും തെളിവില്ല. പരാതിക്കാരിയുടെ വൈദ്യ പരിശോധന നടക്കുന്ന സമയത്ത് പ്രതി ആശുപത്രിയിൽ എത്തിയെന്ന ആരോപണം ശരിയല്ലെന്നും പൊലീസ് പറയുന്നു. 2016ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരിയുടെയും പ്രതിയുടെയും മൊബൈൽ ടവർ ലൊക്കേഷൻ ലഭ്യമല്ല. ഒരുവർഷത്തോളം മാത്രമേ ഈ വിവരങ്ങൾ സെർവറിൽ ഉണ്ടാകൂവെന്ന് സർവീസ് പ്രൊവൈഡർമാർ അറിയിച്ചുവെന്നാണ് പൊലീസിന്റെ വിശദീകരണം.


ALSO READ: Muringoor rape case: സുഹൃത്ത് ബലാത്സം​ഗത്തിന് ഇരയായതായി പരാതി നൽകിയ മയൂഖ ജോണിക്കെതിരെ കേസ്


കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രത്യേക പൊലീസ് ടീം (Police team) അന്വേഷിക്കുന്നതായും ജി പൂങ്കുഴലിയുടെ റിപ്പോർട്ടിൽ പറയുന്നു. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ തന്റെ സുഹൃത്തിനെ വീട്ടിൽ കയറി പീഡിപ്പിച്ചെന്നാണ് പരാതി നൽകിയത്.


യുവതിയുടെ വീട്ടുകാർ പീഡനവിവരം അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് മയൂഖ ജോണി വ്യക്തമാക്കിയിരുന്നു. എസ്പി പൂങ്കുഴലിക്കാണ് പരാതി നൽകിയത്. ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ ഇടപെട്ട എസ്പി പിന്നീട് നിലപാട് മാറ്റി. പരാതിക്കാരെ അവ​ഗണിക്കുന്ന രീതിയാണ് പൊലീസ് സ്വീകരിച്ചത്. മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പൊലീസ് സ്റ്റേഷനിലേക്ക് (Police station) നേരിട്ട് വിളിച്ച് വിഷയത്തിൽ ഇടപെടുകയായിരുന്നുവെന്ന് മയൂഖ ആരോപിച്ചിരുന്നത്.


ALSO READ: Muringoor rape case: Olympian മയൂഖ ജോണിക്ക് വധഭീഷണി


തന്റെ സുഹൃത്ത് പീഡനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി മയൂഖ ഉയർത്തിയ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് എതിർഭാ​ഗം വാദിക്കുന്നത്. എന്നാൽ സഭാ തർക്കത്തിന്റെ പേരിൽ ഒരു സ്ത്രീയും പീഡനപരാതി ഉന്നയിക്കില്ലെന്ന് മയൂഖ ജോണി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.