തിരുവനന്തപുരം: തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും കടലാക്രമണം രൂക്ഷം. പൂവാർ മുതൽ പൂന്തുറ വരെ തീരമേഖലയിൽ കടൽ കയറി. പുല്ലുവിള മുതൽ പൊഴിയൂർ വരെയും കടൽ കയറിയിട്ടുണ്ട്. വീടുകളിലേക്കും റോഡുകളിലേക്കും വെള്ളം ഇരച്ചെത്തി. തീരത്ത് കയറ്റിയിട്ട ബോട്ടുകൾക്ക് രൂക്ഷമായ കടലാക്രമണത്തിൽ കേടുപാടുണ്ടായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആലപ്പുഴയിൽ പുറക്കാട് വളഞ്ഞവഴി, പള്ളിത്തോട് എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. പുറക്കാട് വള്ളങ്ങൾ തീരത്ത് നിന്ന് നീക്കി. പള്ളിത്തോട് വീടുകളിൽ വെള്ളം കയറി. ആറാട്ടുപുഴയിലും ശക്തമായ കടൽക്ഷോഭമാണ്. കടൽ ഭിത്തിയുള്ളതിനാൽ ആറാട്ടുപുഴയിൽ കാര്യമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.


ALSO READ: സംസ്ഥാനത്ത് ചൂട് കനത്തുതന്നെ; ഏഴ് ജില്ലകളിൽ ശരാശരി ഉയർന്ന താപനില 38 ഡിഗ്രിക്ക് മുകളിൽ


തൃശൂരിൽ പെരിഞ്ഞനം, കൈപ്പമംഗലം, വഞ്ചിപ്പുര എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. കടൽ കയറ്റത്തിന് കാരണം 'കള്ളക്കടൽ' ആണെന്നാണ് നി​ഗമനം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് കള്ളക്കടൽ. ഈ പ്രഭാ​സം മൂന്ന് ദിവസം വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.


സംസ്ഥാനത്താകെ തീരദേശത്ത് ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. കടലിൽ ഇറങ്ങരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. കടലാക്രമണത്തിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മത്സ്യബന്ധന ഉപാധികൾ നശിച്ചതായും റിപ്പോർട്ടുണ്ട്. ഇനിയും ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.