തിരുവനന്തപുരം : സോളാർ മാനനഷ്ടക്കേസിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് (Oommen Chandy) 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കീഴ്കോടതി വിധിക്ക് മേലെയുള്ള സ്റ്റേ ഉപാധികളോടെ. കേസിൽ വിഎസ് അച്ച്യുതാനന്ദൻ 15 ലക്ഷം കെട്ടിവെക്കണമെന്ന് തിരവനന്തപുരം സബ് കോടതിയുടെ നിർദേശം. കേസ് ഫെബ്രുവരി 22ന് വീണ്ടും പരിഗണിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ നഷ്ട പരിഹാരം നൽകണമെന്ന കീഴ്ക്കോടതി വിധിക്കെതിരെ  വി.എസ് അപ്പീൽ നൽകിയിരുന്നു. വിധി യുക്തി സഹമല്ലെന്നും ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കാതെയാണെന്നും വി.എസിൻറെ ഓഫീസ്‌ ചൂണ്ടിക്കാണിച്ചിരുന്നു.


ALSO READ : Solar Defamation| സോളാർ മാനനഷ്ടക്കേസ്: വി എസ് അച്യുതാനന്ദൻ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്ക് സ്റ്റേ


തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി പ്രഖ്യാപിച്ചത്. കേസിൽ വിഎസ് കോൺഗ്രസ് നേതാവിന് 10,10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടത്. കൂടാതെ ഇത്രയും നാളത്തെ പലിശ ആറ് ശതമാനം നിരക്കിൽ നൽകണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.


2013ൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി അരോപണം ഉന്നയിക്കുന്നത്. ഉമ്മൻ ചാണ്ടി ഒരു കമ്പനി സ്ഥാപ്പിച്ച സോളാറിൽ തട്ടിപ്പ് നടത്തിയന്നായിരുന്ന വിഎസ് കോൺഗ്രസ് നേതാവിനെതിരെ ആരോപണം ഉയർത്തിയത്.


ALSO READ : Solar Defamation Case | സോളാർ കേസിൽ വന്ന വിധി എല്ലാം അനുകൂലം; അപ്പീൽ പോകുന്നത് വിഎസിന്റെ അവകാശമെന്ന് ഉമ്മൻ ചാണ്ടി


വിഎസിന്റെ ആരോപണത്തിനെതിരെ 2014ലാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കുന്നത്. വക്കീൽ നോട്ടീസിൽ ആദ്യം ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് 10,10,000 രൂപ നഷ്ടപരിഹരമായി കുറയ്ക്കുകയായിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.