ജോമോനെതിരെ പരാതി കൊടുത്തത് തന്‍റെ അറിവോടെയല്ലെന്ന് ജിഷയുടെ പിതാവ് പാപ്പു
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകത്തില്‍ യു .ഡി എഫ് കണ്‍വീനര്‍ പി .പി തങ്കച്ചന് പങ്കുണ്ടെന്ന്‍ ആരോപണം ഉന്നയിച്ച പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരക്കലിനെതിരെ പരാതി കൊടുത്തത് തന്‍റെ അറിവോടെയല്ലെന്ന് ജിഷയുടെ പിതാവ് പാപ്പു.
പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകത്തില്‍ യു .ഡി എഫ് കണ്‍വീനര്‍ പി .പി തങ്കച്ചന് പങ്കുണ്ടെന്ന്‍ ആരോപണം ഉന്നയിച്ച പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരക്കലിനെതിരെ പരാതി കൊടുത്തത് തന്‍റെ അറിവോടെയല്ലെന്ന് ജിഷയുടെ പിതാവ് പാപ്പു.
കോൺഗ്രസുകാരനായ വാർഡ് മെമ്പർ സുനിലും പൊലീസുകാരനായ വിനോദും ചേർന്ന് സർക്കാറിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷ എന്ന് പറഞ്ഞ് വെള്ള പേപ്പറിൽ ഒപ്പിടുവിച്ചു. 1000 രൂപയും തനിക്ക് തന്നതായി പാപ്പു വ്യക്തമാക്കി.മകൾക്കെതിരായ ആരോപണത്തിനെതിരെ പാപ്പു നൽകിയെന്ന് പറയുന്ന ഈ പരാതിയിൽ പൊലീസ് ജോമോൻ പുത്തൻപുരക്കലിനെതിരെ ക്രിമിനൽ കേസെടുത്തിട്ടുണ്ട്. പട്ടിക ജാതി-വർഗ വിഭാഗത്തിനെതിരായ അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചനെതിരെ ജോമോന്‍ പുത്തന്‍പുരക്കൽ ആരോപണമുന്നയിച്ചിരുന്നു.തുടർന്ന് തങ്കച്ചൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. തനിക്കും കുടുംബത്തിനുമെതിരെ ജോമോന്‍ നടത്തുന്ന ദുഷ്പ്രചരണം കേസ് അട്ടിമറിക്കാനാണെന്നും ജോമോന്‍റെ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തങ്കച്ചൻ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ തങ്കച്ചന്‍ ഡി .എന്‍ .എ ടെസ്റ്റിനു തയാറാണോ എന്ന് വെല്ലുവിളിച്ച് ജോമോന്‍ രംഗതെത്തിയിരുന്നു നേരത്തെ ജോമോനെതിരെ പരാതി നല്‍കുമെന്ന് ജിഷയുടെ മാതാവ് രാജേശ്വരിയും വ്യക്തമാക്കിയിരുന്നു .ജിഷയുടെ പിതാവിന്‍റെ വെളിപ്പെടുത്തലോടെ കേസ് കൂടുതല്‍ കുഴഞ്ഞ് മറിയുകയാണ്.