കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കേരളത്തിൽ തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. മെയ് 30ന് നാട്ടിൽ തിരിച്ചെത്തുമെന്നാണ് വിജയ് ബാബു അറിയിച്ചിട്ടുള്ളത്. 30ന് വിജയ് ബാബു കൊച്ചിയിലെത്തിയാൽ നടനെ അറസ്റ്റ് ചെയ്യുമെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിരിക്കുന്നത്. തുടർന്ന് വിജയ് ബാബുവിനെ കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ കോടതി നിർദേശങ്ങൾ പരി​ഗണിച്ചാകും. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണ് അറസ്റ്റെന്നും എച്ച് നാ​ഗരാജു പറഞ്ഞു. വിജയ് ബാബുവിനെ സഹായിച്ചവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ദുബായിലുള്ള നടൻ ഈ മാസം 30ന് നാട്ടിലെത്തുമെന്ന് കോടതിയെ അറിയിച്ചിരുന്നു. കൊച്ചിയിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് വിജയ് ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വിജയ് ബാബു മടങ്ങിയെത്തിയാൽ മാത്രമെ മുൻകൂർ ജാമ്യ ഹർജി പരി​ഗണിക്കൂ എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 30 നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ  ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിജയ് ബാബു തിരിച്ചെത്തുന്നത്.   



 


പുതുതായി നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാണിച്ച് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയിരുന്നു. പരാതിക്കാരിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്താനും സമ്മര്‍ദ്ദപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും ഉപഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.


Also Read: Vjay Babu: വിജയ് ബാബു ഈ മാസം 30-ന് തിരിച്ചെത്തും, ടിക്കറ്റ് ഹാജരാക്കി


അതേസമയം, വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടർ നടപടികളെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. എന്നാൽ നിയമത്തിന്റെ മുന്നിൽ നിന്നും ഒളിച്ചോടിയ നടന്റെ അറസ്റ്റ് അനിവാര്യമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.


അതിനിടെ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് ദുബായിൽ എത്തിച്ച് നൽകിയ യുവനടിയെ പോലീസ് ചോദ്യം ചെയ്യും. നേരിട്ടെത്തിയാണ് നടി വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ്  കൈമാറിയത്. രണ്ട് ക്രഡിറ്റ് കാർഡുകൾ എത്തിച്ച് നൽകിയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. വിജയ് ബാബുവിന്‍റെ സിനിമ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന നടിയാണ് കാർഡുകൾ എത്തിച്ച് നൽകിയതെന്നാണ് റിപ്പോർട്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.