മലയാള സിനിമയുടെ (Malayalam Film) തീരാനഷ്ടമാണ് നടൻ നെടുമുടി വേണുവിന്റെ (Nedumudi Venu) വിയോ​ഗം. കലാ, സാംസ്കാരിക രം​ഗത്തെ പ്രമുഖർ എല്ലാം തന്നെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിനൊപ്പമുള്ള ഓർമകളും ചിത്രങ്ങളുമെല്ലാം പലരും പങ്ക് വച്ചിട്ടുണ്ട്. സംവിധായകനും നടനുമായ രാജീവ് മേനോൻ (Rajiv Menon) പങ്കുവച്ച നെടുമുടി വേണുവിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നെടുമുടി വേണു ​ഗഞ്ചിറ വായിക്കുന്ന വീഡിയോയാണ് രാജീവ് മേനോന്‍ പങ്കുവച്ചിരിക്കുന്നത്. നാടന്‍ സംഗീതത്തിനും ശാസ്ത്രീയസംഗീതത്തിനും പിന്നണിയില്‍ ഉപയോഗിക്കുന്ന തുകല്‍ വാദ്യമാണ് ഗഞ്ചിറ. പ്രശസ്ത മൃദംഗവാദകന്‍ ഉമയാല്‍പുരം കെ.ശിവരാമനാണ് നെടുമുടിക്കൊപ്പം ഗഞ്ചിറ വായിക്കുന്നത്.



 


Also Read: Breaking News: മലയാളികളെ വിസ്മയിപ്പിച്ച പ്രിയ നടൻ നെടുമുടിവേണു ഓർമ്മയായി


രാജീവ് മേനോന്‍ സംവിധാനം ചെയ്ത സര്‍വ്വം താളമയം എന്ന ചിത്രത്തില്‍ നെടുമുടി വേണു അഭിനയിച്ചിരുന്നു. ജി.വി പ്രകാശ്, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 


അഭിനയമികവ് കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. 73 വയസ്സായിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു.  ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. നെടുമുടിവേണുവിന്റെ മരണം (Nedumudi Venu Passed Away) മലയാള സിനിമാ ലോകത്തിന് വൻ നഷ്ടമാണെന്ന കാര്യത്തിൽ ഒരു സംശയമില്ല. നെടുമുടി വേണുവിന്റെ ആരോഗ്യനില വഷളാണെന്ന വാർത്ത പുറത്തുവന്നതോടെ സുരേഷ്ഗോപി ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു. 


Also Read: Nedumudi Venu: അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു, 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...നെടുമുടി വേണുവിന്റെ വിയോ​ഗത്തിൽ മഞ്ജു വാര്യര്‍


മലയാളത്തിലും തമിഴിലുമൊക്കെയായി 500 ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും 6 സംസ്ഥാന പുരസ്‌കാരങ്ങളും ഈ മഹാനടൻ നേടിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്നു പികെ കേശവൻപിള്ളയുടേയും കുഞ്ഞിക്കൂട്ടിയമ്മയുടേയും അഞ്ച് മക്കളിൽ ഇളയവനായിരുന്നു വേണുഗോപാൽ എന്ന ഈ നെടുമുടി വേണു.  


Also Read: Nedumudi Venu : മൂന്ന് തലമുറകൾക്കൊപ്പം സഞ്ചരിച്ച അതുല്യപ്രതിഭ, വിടവാങ്ങുന്നത് മലയാള സിനിമ ചരിത്രത്തിന്റെ പ്രധാന ഭാഗം           


പഠിക്കുന്ന കാലത്ത് സാംസ്ക്കാരിക പ്രവർത്തനനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നാടക കളരിയിൽ നിന്നാണ് സിനിമയിൽ എത്തിയത്.  ഇതിനിടയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും കലാകൗമുദിയിൽ പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.  എന്തായാലും അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.