കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും നടി പ്രയാ​ഗ മാർട്ടിനും ​ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിൽ നോട്ടീസ് നൽകി. നാളെ രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നടി പ്രയാ​ഗ മാർട്ടിന്റെ ഫ്ലാറ്റിലെത്തിയാണ് നോട്ടീസ് നൽകിയത്. ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇരുവരുടെയും പേരുകൾ പരാമർശിച്ചിരുന്നു. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഉൾപ്പെടെ 20 പേർ ഓംപ്രകാശിനെ കുണ്ടന്നൂരിലെ ഹോട്ടൽ മുറിയിൽ സന്ദർശിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.


കഴിഞ്ഞ ദിവസം കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓം പ്രകാശിനെ കൊച്ചിയിലെ കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ നിന്ന് ലഹരി മരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പോലീസ് അന്വേഷണത്തിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാ​ഗ മാർട്ടിൻ എന്നിവർ ഹോട്ടൽ മുറിയിലെത്തി ഓംപ്രകാശിനെ സന്ദർശിച്ചിരുന്നുവെന്നും ലഹരി പാർട്ടി നടത്തിയെന്നും കണ്ടെത്തിയിരുന്നു.


ALSO READ: ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ്; ലഹരിക്കേസിൽ റിമാൻഡ് റിപ്പോർട്ടിൽ താരങ്ങളുടെ പേര്


ഓം പ്രകാശ് താമസിച്ചിരുന്ന മുറിയിലാണ് ലഹരിപാർട്ടി സംഘടിപ്പിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവരെയും ഹോട്ടലിലേക്ക് എത്തിച്ച ബിനു ജോസഫിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. നാളെ ഇരുവരെയും ചോദ്യം ചെയ്യും.


ബോബി ചലപതി എന്നയാളുടെ പേരിലാണ് ഓംപ്രകാശിന് മുറി ബുക്ക് ചെയ്തിരുന്നത്. ഇരുവർക്കും ഓംപ്രകാശിനെ നേരിട്ട് പരിചയം ഇല്ലെന്നാണ് കണ്ടെത്തലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മുറിയിൽ എത്തിയ മുഴുവൻ ആളുകളെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.