കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ പരാതിയില്‍ തെളിവെടുപ്പ് നടത്തി. സംഭവദിവസം നടി താമസിച്ച എറണാകുളം കതൃക്കടവിലെ ഹോട്ടലിലാണ് ലൈംഗികാതിക്രമ പരാതിയിൽ തെളിവെടുപ്പ് നടത്തിയത്. നടിയുടെ സുഹൃത്തും ഡോക്യുമെന്ററി സംവിധായകനും കേസിലെ പ്രധാന സാക്ഷിയുമായ ജോഷി ജോസഫിനെയും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ ജോഷി ജോസഫിന്റെ സാക്ഷിമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് എടുത്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറുകയായിരുന്നു.


ALSO READ: മാറ്റങ്ങൾ അനിവാര്യമാണ്; ലൈം​ഗിക അതിക്രമങ്ങൾ പോലെ തന്നെ ​ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിം​ഗ വിവേചനമെന്ന് ഡബ്ല്യുസിസി


2009ല്‍ 'പാലേരി മാണിക്യം' എന്ന സിനിമയില്‍ ഓഡിഷന് വന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തിയിരുന്നു. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ചാണ് ബം​ഗാളി നടിക്ക് ദുരനുഭവം ഉണ്ടായത്.


സംവിധായകന്റെ ഉദ്ദേശം സിനിമയെക്കുറിച്ചുള്ള ചര്‍ച്ചയല്ലെന്ന് മനസിലാക്കിയ താന്‍ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്നും നടിയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഉടനെതന്നെ ജോഷി ജോസഫിനെ താൻ നേരിട്ട മോശം അനുഭവം നടി അറിയിച്ചു. തമ്മനത്തെ വീട്ടിൽ എത്തിച്ച നടിയെയും അമ്മയെയും പിന്നീട് നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.