മുപ്പതിനായിരം റണ്‍സ് നേടിയ ആദ്യ ക്രിക്കറ്ററെന്ന ബഹുമതി ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയിട്ട് ഇന്നേക്ക് എട്ട് വര്‍ഷം. അഹമ്മദാബാദില്‍ ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ് മാച്ചിന്‍റെ അവസാന ദിവസമായിരുന്നു സച്ചിന്‍ ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 


തന്‍റെ 88-ാമത്തെ സെഞ്ചുറിയുടെ അകമ്പടിയോടെ 30,000 റണ്‍സ് എന്ന അപൂര്‍വ നേട്ടം സച്ചിന്‍ സ്വന്തം റെക്കോര്‍ഡ് പട്ടികയില്‍ എഴുതിച്ചേര്‍ത്തു. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി സെഞ്ചുറിയില്‍ അര്‍ധ സെഞ്ചുറി തികച്ചതും ഇന്നേ ദിവസമായത് അപൂര്‍വതയായി. ശ്രീലങ്കയ്ക്കെതിരെ തന്നെയാണ് കൊഹ്‌ലിയുടെയും നേട്ടം.