ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ നീക്കി രണ്ടു ദിവസത്തിനു ശേഷം വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. ഷാങ്ഹായിയിൽ 14 ദിവസത്തേക്കാണ് നിയന്ത്രണം. രണ്ടു മാസം നീണ്ട സമ്പൂർണ അടച്ചിടൽ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ ലോക്ക്ഡൗൺ നിലവിൽ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൈനയുടെ സീറോ കോവിഡ് സ്ട്രാറ്റജിയുടെ ഭാ​ഗമായാണ് നിയന്ത്രണം ‌ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഷാങ്ഹായിലെ ബിസിനസ് സ്ഥാപനങ്ങളും കടകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റുമായി മാത്രമേ പൊതു​ഗതാ​ഗതമാർ​ഗങ്ങൾ ഉപയോ​ഗിക്കാനാവൂ എന്നാണ് നിർദേശം. 


അതേസമയം  ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ് രണ്ടുമാസം പൂർണമായി അടച്ചിട്ടതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ലോക്ഡൗൺ പിൻവലിച്ച സമയത്തും യാത്രാനിയന്ത്രണം കർശനമായി തുടർന്നിരുന്നു.  


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.