മ്യാന്‍മര്‍: ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക്. മ്യാന്‍മര്‍‌ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേക്ക് കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനവും തടസപ്പെട്ടിരിക്കുകയാണ്.  ഇതിൽനിന്നും മ്യാൻമറിൽ (Myanmar) ആഭ്യന്തരമായി പട്ടാളം ഭരണം ഏറ്റെടുക്കുന്നതായാണ് സൂചന. 


Also Read: Union Budget Mobile App: ബജറ്റ് 2021 ന്റെ എല്ലാ അപ്‌ഡേറ്റുകൾക്കുമായി ഈ ആപ് ഡൗൺലോഡുചെയ്യുക 


ഞങ്ങളുടെ കൗൺസിലർമാരേയും പ്രസിഡന്റിനേയും പട്ടാളം തടവിലാക്കിയിരിക്കുന്നുവെന്നും ധനമന്ത്രി യൂ സോ നിയൂന്റ് ലിൻ, കായാ സംസ്ഥാന ചെയർമാൻ താവൂംഗ് ഹയാത് എന്നിവരെയടക്കം പട്ടാളം തടവിലാക്കിയിരിക്കുകയാണെന്നും ഭരണ കക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വക്താവ് മിയോ നിന്റ് അറിയിച്ചിട്ടുണ്ട്.  


പട്ടാള ഭരണത്തിൻ കീഴിലാണ് മ്യാൻമർ 2011 വരെ ഭരണം മുന്നോട്ടു കൊണ്ടുപോയത്.  നേരത്തെ വർഷങ്ങളോളം വീട്ടുതടവിലായിരുന്നു Aung San Suu Kyi. തിരഞ്ഞെടുപ്പ് കഴിഞ്ഞ് Aung San Suu Kyi യുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ഇന്നലെ ചേരാനിരിക്കെയാണ് ഈ സൈനിക നടപടിയെന്നത് ശ്രദ്ധേയമാണ്.   


Also Read: Union Budget 2021 Live Update: പ്രതീക്ഷയോടെ സാമ്പത്തിക രംഗം: Budget അവതരണം 11 മണിക്ക് ആരംഭിക്കും


പുതിയ ഭരണകൂടത്തിന്റെ അധികാരമേൽപ്പ് മാറ്റിവയ്ക്കണം എന്ന് സൈനിക മേധാവികളുടെ നിർദ്ദേശം ഭരണകൂടം സമ്മതിച്ചില്ല.  അതിന്റെ അടിസ്ഥാനത്തിലാണ് മ്യാൻമാറിൽ പെട്ടെന്നൊരു സൈനിക നീക്കം നടന്നത്. 


സൈന്യം ആരോപിക്കുന്നത് നവംബർ 8 ന് നടന്ന തിരഞ്ഞെടുപ്പിൽ വലിയ തോതിൽ കള്ളവോട്ട് നടന്നുവെന്നാണ്.   എന്നാൽ 2011 ന് ശേഷം രണ്ടാമത് പൊതു തിരഞ്ഞെടുപ്പിന് ജനകീയ പിന്തുണ വർധിച്ചതാണ് സൈന്യത്തെ ചൊടിപ്പിച്ചതെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ആരോപണം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.