തുർക്കി ഭൂകമ്പത്തെ തുടർന്ന് കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽപ്പെട്ട 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഒടുവിൽ രക്ഷപ്പെടുത്തി. നവജാത ശിശുവും അമ്മയും 90 മണിക്കൂറുകളാണ് കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ കഴിഞ്ഞത്. തുർക്കിയിലെ ഹതായ് പ്രവിശ്യയിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്, യാഗിസ് ഉലാസ് എന്ന നവജാതശിശുവിനെ ഫെബ്രുവരി 10, വെള്ളിയാഴ്ചയാണ് രക്ഷാപ്രവർത്തകരുടെ തീവ്ര പരിശ്രമങ്ങൾക്ക് ഉള്ളിൽ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുഞ്ഞിനെ പ്രാഥമിക ചികിത്സകൾ നൽകിയതിന് ശേഷം സമീപ പ്രദേശത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ അമ്മയെയും രക്ഷിക്കാൻ കഴിഞ്ഞു. 90 മണിക്കൂറുകൾ കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ കഴിഞ്ഞ യുവതി തീർത്തും അവശനിലയിൽ ആയിരുന്നു. ഇവരെയും സമീപ പ്രദേശത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  ഫെബ്രുവരി 10 വെള്ളിയാഴ്ച്ച  9 കുഞ്ഞുങ്ങളെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. 


ALSO READ: Turkey-Syria Earthquake: തുർക്കി-സിറിയ ഭൂചലനം: മരണസംഖ്യ 21051 കടന്നു


തുർക്കിയിലും സിറിയയിലും തിങ്കളാഴ്‌ച ഉണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 22,000 പേർ ഇതിനോടകം തന്നെ മരണപ്പെട്ടു. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് ഭവനരഹിതരായ ആളുകൾ തണുപ്പും, പട്ടിണിയും മൂലം വലയുകയാണ്.  കൂടാതെ കടുത്ത മഞ്ഞു വീഴ്ചയും അടിക്കടിയുണ്ടാകുന്ന മഴയും നാലാം ദിവസവും തുടരുന്ന രക്ഷാപ്രവര്‍ത്തനത്തെ മോശമായ രീതിയിൽ ബാധിക്കുകയാണ്. 


1999 ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ഫലമായി 17,000 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു.  ഇത്തവണത്തെ ഭൂകമ്പത്തിലുണ്ടായ മരണ നിരക്ക് അതിലും വളരെ കൂടുതലാണ്. തുർക്കിയിലെ ബൊഗാസിസി യൂണിവേഴ്‌സിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഭൂകമ്പത്തിന്റെ കേന്ദ്രമായ കഹ്‌റാമൻമാരസിലെ ഏകദേശം 40 ശതമാനം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്നാണ്.  


ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി രാജ്യങ്ങൾ സഹായ ഹസ്‌തവുമായി എത്തി കൊണ്ടിരിക്കുകയാണ്. ഭൂകമ്പബാധിതർക്ക് ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സിറിയയിലേക്ക് എത്തിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.