England : യുകെയിൽ വാക്‌സിൻ സ്വീകരിച്ച ശേഷം എത്തുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ ഒഴിവാക്കാൻ സാധ്യത. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യാഴാച്ചയോടെ ബ്രിട്ടീഷ് ട്രാസ്പോർട് മന്ത്രി ഗ്രാന്റ് ഷാപ്പ്സ് പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് രോഗവ്യാപനം കുറവുള്ള രാജ്യത്ത് നിന്നും എത്തുന്നവർക്കാണ് ക്വാറന്റൈൻ ഒഴിവാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലെ നിയമങ്ങൾ അനുസരിച്ച് സ്പെയിൻ, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറ്റലി എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന എല്ലാവര്ക്കും 10 ദിവസം വരെ ക്വാറന്റൈൻ ഉണ്ടായിരിക്കണം. എന്നാൽ ഇത് മൂലം മറ്റ് രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നവരുടെ എണ്ണം വൻ തോതിൽ കുറഞ്ഞിരുന്നു.


ALSO READ: Haiti President Jovenel Moise: ഹെയ്തി പ്രസിഡന്റ് വീട്ടിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു


ജൂലൈ അവസാനത്തോട് കൂടി മറ്റ് രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നും നിന്നും എത്തുന്ന രണ്ട് വാക്‌സിൻ ഡോസുകളും സ്വീകരിച്ച ആളുകൾക്ക് ക്വാറന്റൈനെ ആവശ്യമില്ലെന്ന് ഷാപ്പ്സ് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടനിൽ പ്രായപൂർത്തിയായവരിൽ 65 ശതമാനം പേര് രണ്ട ഡോസ് കോവിഡ് വാക്‌സിനുകളും സ്വീകരിച്ച് കഴിഞ്ഞു.


ALSO READ: Mask ധരിക്കില്ലെന്ന് ശഠിച്ച് യുവാക്കള്‍, വിമാനം വൈകിയത് ഒരു ദിവസം


എന്നാൽ എത്തുന്ന എല്ലാ യാത്രക്കാരും എത്തുന്ന ദിവസം തന്നെ ടെസ്റ്റ് നടത്തണെമെന്നും അദ്ദേഹം പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ വാക്‌സിൻ സ്വീകരിക്കാത്ത 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ യാത്ര എങ്ങനെ ആയിരിക്കണമെന്നതിന്റെ വിവരങ്ങളും നൽകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.


ALSO READ: US Federal Judge: ഫെഡറല്‍ ജഡ്​ജിയായി ഇന്ത്യന്‍ വംശജ, ദക്ഷിണേഷ്യയില്‍ നിന്നും ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയായി Shalina D Kumar


കഴിഞ്ഞ 15 മാസങ്ങളായി നിലനിന്ന വരുന്ന കോവിഡ് നിയന്ത്രണങ്ങൾ ബ്രിട്ടന്റെ ടൂറിസം മേഖലയിൽ വൻ ആഘാതമാണ് ഏൽപ്പിച്ചിട്ടുള്ളത്. ഇതിനെ തുടർന്ന് നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നും ക്വാറന്റൈൻ ഒഴിവാക്കണമെന്നും മുമ്പ് തന്നെ ആവശ്യങ്ങൾ ഉയർന്നിരുന്നു.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.