കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പോലീസ്. പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ കേസിൽ പ്രതിയായ ദിലീപിനെതിരെ വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദിലീപിന്റെ മുൻ സുഹൃത്തായിരുന്ന സംവിധായക ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടനെതിരെ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.


ALSO READ : നടിയെ ആക്രമിച്ച് കേസിൽ പ്രോസിക്യൂഷൻ സാക്ഷിയെ ദിലീപ് സ്വാധീനിച്ചു; ഓഡിയോ പുറത്ത്


നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും, വിഐപിയായ ഒരാൾ അത് ദിലീപിന് എത്തിച്ച് നൽകുകയായിരുന്നു എന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ആ ദൃശ്യങ്ങൾ ദിലീപിന്റെ ആലുവയിലുള്ള വീട്ടിൽ വെച്ച് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ ഉൾപ്പടെയുള്ളവർ കണ്ടുയെന്നും ബാലചന്ദ്രകുമാർ വെള്ളിപ്പെടുത്തിയത്. 


ഇതിന് പുറമെ കേസിലെ പ്രധാന സാക്ഷിയായിരുന്ന കാവ്യ മാധവന്റെ സ്ഥാപനമായിരുന്ന ലക്ഷ്യയിലെ ജീവനക്കാരൻ സാഗറിന്റെ കൂറുമാറ്റത്തിന് പിന്നിൽ ദിലീപിന്റെ സഹോദരൻ അനൂപമാണെന്നും ബാലചന്ദ്രകുമാർ അറിയിച്ചിരുന്നു. 


ALSO READ : നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ എത്തിയിരുന്നു; ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍


പ്രൊസിക്യൂഷൻ സാക്ഷിയായിരുന്ന സാഗർ ആദ്യം പോലീസിന് നൽകുന്ന മൊഴിയിൽ സംഭവം നടന്നതിന് ശേഷം പൾസർ സുനി കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയ ഒരു കവർ ഏൽപ്പിച്ചിരുന്നു എന്നായിരുന്നു. എന്നാൽ പിന്നീട് സാഗർ കോടതിക്ക് നൽകിയ രഹസ്യ മൊഴിയിൽ ഇത് മാറ്റി പറയുകയായിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക