Palakkad : പാലക്കാട്  ചന്ദ്രനഗറിൽ സഹകരണ ബാങ്കിന്റെ ലോക്കർ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ മഹാരാഷ്ട്ര സ്വദേശിയെ പിടികൂടി. മഹാരാഷ്ടയിലെ സത്താറ സ്വദേശിയായ  നിഖിൽ അശോക് ജോഷിയെയാണ് കേരളം പൊലീസ് പിടികൂടിയത്. പ്രതി ഒറ്റയ്ക്കാണ് മോഷണം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. ജൂലൈ 26 നാണ് പ്രതി മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറൽ  ക്രെഡിറ്റ് സൊസൈറ്റിയിൽ കവർച്ച നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്കിന്റെ ലോക്കർ (Locker) കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. ഏഴ് കിലോയിലധികം സ്വർണവും 18,000 രൂപയുമാണ് കവർന്നത്. ഷട്ടർ പൊളിച്ച് ഗ്ലാസ് വാതിൽ തകർത്തായിരുന്നു  കവർച്ച നടത്തിയത്.  മോഷണ മുതലായ സ്വർണ്ണം സാധാരയിലെ വിവിധ ആളുകൾക്ക് കൈമാറിയെന്ന് എസ് പി ആർ വിശ്വനാഥ് പറഞ്ഞു.


ALSO READ: Palakkad bank robbery: സഹകരണ ബാങ്ക് കുത്തിത്തുറന്ന് കവർച്ച; ഏഴ് കിലോയിലധികം സ്വർണം നഷ്ടപ്പെട്ടെന്ന് സൂചന


പ്രതി പ്രധനമായി സഹകരണ ബാക്കുകളെ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന ആളാണെന്നും എസ് പി ആർ വിശ്വനാഥ് കൂട്ടിച്ചേർത്തു. മോഷണത്തിനായി ജൂലൈയിലാണ് പ്രതി കേരളത്തിൽ എത്തിയത്. മോഷണത്തിനായി ഒരു മാസത്തോളം പാലക്കാട് താമസിക്കുകയും ചെയ്തിരുന്നു. ബാങ്കിന്റെ ചുറ്റുവട്ടത്തുള്ള സിസിടിവി (CCTV) ക്യാമറകൾ പരിശോദിച്ചതോടെയാണ് പ്രതി പിടിയിൽ ആയത്.


ALSO READ: Karuvannur Bank Scam : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു


 ജൂലൈ 26 ന് രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് കവർച്ചയെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ ലോക്കറിലുള്ള  സ്വർണവും പണവും നഷ്ടപ്പെട്ടതായി മനസിലാക്കുകയായിരുന്നു. വിരലടയാള വിദ​ഗ്ധരും ഡോ​ഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.