പട്ന: അനുവാദമില്ലാതെ ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിച്ചതിന്റെ പേരിൽ ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു (Murder). ബിഹാറിലെ ബെഗുസാരായി ജില്ലയിലാണ് ക്രൂര സംഭവമുണ്ടായത്. ചോട്ലാൽ സഹാനിയെന്ന അമ്പതുകാരനാണ് കൊല്ലപ്പെട്ടത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ (Patna Medical college) ചികിത്സയിലിരിക്കെയായിരുന്നു മരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൗഹാരി പൊലീസ് സ്റ്റേഷന് (Police station) കീഴിലുള്ള ബദെപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച ചോട്ലാൽ സഹാനി ഗ്രാമത്തിന് സമീപത്തെ കുളത്തിൽ നിന്ന് മീൻ പിടിച്ച് മടങ്ങവേ ദിനേശ് സഹാനിയുടെ കുടത്തിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിച്ചു. തുടർന്ന് ദിനേശ്  സഹാനിയും മകനും ചേർന്ന് ചോട്ലാലിനെ വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സമീപവാസികളാണ് ചോട്ലാലിനെ രക്ഷിച്ച് വീട്ടിലെത്തിച്ചത്.


ALSO READ: Assam: കൊവിഡ് രോഗി മരിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി


ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ ഇയാളെ പിന്നീട് ബെഗുസരായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനാൽ പട്ന മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കേസിലെ മുഖ്യപ്രതിയായ ദിനേശ് സഹാനിയെ അറസ്റ്റ് (Arrest) ചെയ്തു. ഇയാളുടെ മകൻ ദീപക് സഹാനിയും കേസിൽ പ്രതിയാണ്. ദീപക് സഹാനി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.