വിഷം ഉള്ളില്‍ ചെന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ. കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ  താത്ക്കാലിക ഇലക്ട്രീഷ്യന്‍ ദയാലാൽ ആണ് പിടിയിലായത്. ബന്ധുവെന്ന വ്യാജേന ആശുപത്രിയിൽ തങ്ങിയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ആരോഗ്യമന്തി വീണ ജോര്‍ജ്ജ് റിപ്പോര്‍ട്ട്  തേടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍  കൈപ്പമംഗലം സ്വദേശിനിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്  വിദഗ്ദ ചികിൽസക്കായി മുളങ്കുന്നത്തുകാവ് മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിൽ യുവതിയോടൊപ്പം സഹായിയായി കയറിയ ദയാലാൽ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ രോഗിയെ എത്തിച്ച് മടങ്ങിയ ആംബുലന്‍സില്‍  തിരികെ  വരാതെ അവിടെ തുടര്‍ന്നു. ബന്ധുവെന്ന വ്യാജേനയായിരുന്നു പ്രതി യുവതിക്കൊപ്പം തങ്ങിയത്.


ALSO READ: Crime News: തിരുവനന്തപുരത്ത് സ്ത്രീയെ വീട്ടിൽ കയറി വെട്ടിയ പ്രതി പിടിയിൽ


തുടര്‍ന്ന് അർധബോധാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രി കിടക്കയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനാണ് പ്രതി ദയാലാൽ. അവശനിലയിലായിരുന്ന യുവതി ജീവനക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു.


ഇതിനിടെ  കൊടുങ്ങല്ലൂരിൽ മടങ്ങിയെത്തിയ ദയാലാലിനെ കൊടുങ്ങല്ലൂർ പൊലീസ് പിടികൂടി മുളങ്കുന്നത്തുകാവ് പോലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം വിഷയത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട് ഇൻ ചാർജ്, ആര്‍.എം.ഒ എന്നിവർ അന്വേഷിച്ച് റിപ്പോര്‍ട്ട് കെെമാറും. ആശുപത്രിയിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നത് ഉള്‍പ്പടെ പരിശോധിച്ചായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ